Kerala

ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ അസാധാരണമായി മാര്‍ക്ക് ലഭിച്ചത് സിബിഐ അന്വേഷിക്കണം: ഡിവൈഎഫ്‌ഐ

രമേശ് ചെന്നിത്തലയുടെ മകനെതിരെ സിവില്‍ സര്‍വ്വീസ് പരീക്ഷാ അഭിമുഖ മാര്‍ക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മകനെതിരെ സിവില്‍ സര്‍വ്വീസ് പരീക്ഷാ അഭിമുഖ മാര്‍ക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 2017ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയിലാണ് ചെന്നിത്തലയുടെ മകന് അഭിമുഖ പരീക്ഷയില്‍ അസാധാരണമാം വിധം ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിരിക്കുന്നത്. 2017 ലെ സിവില്‍ സര്‍വ്വീസ് എഴുത്ത് പരീക്ഷയില്‍ രമേഷ് ചെന്നിത്തലയുടെ മകന് കിട്ടിയ മാര്‍ക്ക് 828 ആയിരുന്നു. ഒന്നാം റാങ്ക് നേടിയ ദുരൈഷെട്ടി അനുദീപിന് 950 മാര്‍ക്കു മുണ്ടായിരുന്നു. എഴുത്തുപരീക്ഷയില്‍ 608ാം റാങ്കുകാരനായിരുന്ന പ്രതിപക്ഷ നേതാവിന്റെ മകന്‍ അഭിമുഖ പരീക്ഷയില്‍ അസാധാരണമായി വര്‍ധിച്ച മാര്‍ക്ക് നേടിയാണ് 206ാം റാങ്കിലേക്ക് എത്തിയത്..-ഡിവൈഎഫ്‌ഐ പത്രപ്രസ്താവനയില്‍ പറഞ്ഞു.

എഴുത്തുപരീക്ഷയില്‍ ചെന്നിത്തലയുടെ മകനേകള്‍ മാര്‍ക്ക് ലഭിച്ച 394 പേര്‍ അവസാന റാങ്ക് ലിസ്റ്റില്‍ രമിത്തിന് പിറകിലായി. അഭിമുഖത്തിലെ മാര്‍ക്കു കൊണ്ട് മാത്രമാണ് ചെന്നിത്തലയുടെ മകന്‍ റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയതെന്ന് വ്യക്തമാണ്. ആരോപണങ്ങള്‍ വളരെ ഗുരുതരമാണ്. ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ക്ക് രമേഷ് ചെന്നിത്തല മറുപടി പറയണം. ഉന്നത ഇടപെടലുകള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്ന സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അക്കാലത്ത് കെപിസിസി അദ്ധ്യക്ഷനായിരുന്ന എംഎം ഹസന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിനിടയില്‍ ചെന്നിത്തലയുടെ കേരളത്തിലെ അസാനിധ്യം ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവര്‍ത്തകരോട് മകന്റെ സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലാണെന്ന് വെളിപ്പെടുത്തിയിരുന്നുവെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി. 

ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് ആരെയൊക്കെ കണ്ടു , ആരൊക്കെയുമായി ഫോണില്‍ ബന്ധപ്പെട്ടു എന്നതും അന്വേഷണ വിധേയമാക്കണം. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ ഇത് പുറത്തു കൊണ്ടുവരാന്‍ സാധിക്കൂ. രാജ്യത്തെ ഞെട്ടിച്ച നീറ്റ് പരീക്ഷാ ക്രമക്കേടില്ലെന്ന പോലെ ഇതിലും സിബിഐ അന്വേഷണം അനിവാര്യമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT