Kerala

ചോദിച്ചുവാങ്ങിയ തോല്‍വി; ജോസിന് പക്വതയില്ലായ്മ; കേരളാ കോണ്‍ഗ്രസിനെ അപ്പാടെ കുറ്റക്കാരക്കേണ്ടെന്ന് പിജെ ജോസഫ്

ജോസിന്റെ പക്വതയില്ലായ്മയും രണ്ടില ചിഹ്നമില്ലാത്തതും പരാജയത്തിന് കാരണമായെന്ന് ജോസഫ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം ചോദിച്ചു വാങ്ങിയതാണെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. ജോസിന്റെ പക്വതയില്ലായ്മയും രണ്ടില ചിഹ്നമില്ലാത്തതും പരാജയത്തിന് കാരണമായെന്ന് ജോസഫ് പറഞ്ഞു. ഫലമറിഞ്ഞ ശേഷം തൊടുപുഴിയല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോസഫ്. 

54 കൊല്ലം കെഎം മാണി പ്രതിനിധീകരിച്ച പാലാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുട വിജയം അനിവാര്യമായിരുന്നു. എന്നാല്‍ അത് എന്തുകൊണ്ട് സാധിച്ചില്ലെന്ന് യുഡിഎഫ് നേതൃത്വം ഗൗരവമായി പഠിക്കുകയും ചിന്തിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.  പാലായിലെ തോല്‍വിയില്‍ കേരളാ കോണ്‍ഗ്രസിനെ അപ്പാടെ കുറ്റക്കാരക്കേണ്ട. ഉത്തരവാദികള്‍ക്കെതിരെ നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ യുഡിഎഫ് തയ്യാറാവണമെന്നും ജോസഫ് പറഞ്ഞു

മാണി സാറിന്റെ മരണത്തിന് ശേഷം പാലാ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റതില്‍ ദുഖമുണ്ട്. ഇക്കാര്യം നിക്ഷ്പക്ഷമായി വിലയിരുത്തി തെറ്റുകള്‍തിരുത്താന്‍ യുഡിഎഫ് തയ്യാറാവണം. പാലാ തെരഞ്ഞടുപ്പില്‍ കേരള രാഷ്ട്രീയത്തിലെ വിഷയങ്ങളല്ല ചര്‍ച്ച ചെയ്തതെന്നും കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നമാണ് വിലയിരുത്തിയതെന്നും ജോസഫ് പറഞ്ഞു. 

ജയസാധ്യതയുള്ളവര്‍ അപ്പുറത്ത് ഏറെ ഉണ്ടായിരുന്നു. അവരാണെങ്കില്‍ ചിഹ്നവും നല്‍കുമായിയിരുന്നു. പാര്‍ട്ടി ഭരണഘടന അംഗീകരിക്കാത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും ജോസഫ് പറഞ്ഞു. പാലാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജോസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തന്നെ സീറ്റ് കൊടുക്കണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ജയസാധ്യതയുളള സ്വീകാര്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നതുമാത്രമായിരുന്നു ഞങ്ങളുടെ നിര്‍ദ്ദേശം. അപ്പുറത്ത് സ്ഥാനാര്‍ഥികളാവാവാന്‍ യോഗ്യതയുള്ള അരഡസന്‍ ആളുകളെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ മാണി സാറിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തെ പോലും പരസ്യമായി വെല്ലുവിളിച്ച ആളെയാണ് സ്ഥാനാര്‍ഥിയാക്കിയത്. അയാള്‍ക്ക് ചിഹ്നം കൊടുക്കാന്‍ കഴിയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെ അയാള്‍തന്നെ പറഞ്ഞു മാണി സാറാണ് ചിഹ്നം. എന്നിട്ടും  ജോസ് ടോമിന് വോട്ടുതേടി പ്രചാരണത്തിനെത്തി. അപ്പോള്‍ അണികളെ കൊണ്ട് ചെയ്യിച്ചതെല്ലാം എല്ലാവരും കണ്ടതാണ്. എന്നാല്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും ആരും തയ്യാറായില്ല. അതിന് പിന്നാലെ പ്രതിച്ഛായയില്‍ മോശം ഭാഷയില്‍ എഴുതി ഇതെല്ലാം ആളുകള്‍ കണ്ടതാണെന്നും ജോസഫ് പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT