Kerala

ജയിലില്‍ അമീര്‍ തടിച്ചുകൊഴുത്തു, ഒന്നര വര്‍ഷത്തിനിടെ കൂടിയത് പത്തു കിലോ

ജയിലില്‍ അമീര്‍ ശാന്തസ്വഭാവക്കാരനായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജിഷ വധക്കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന്റെ രൂപം ജയില്‍ വാസത്തിനിടെ  അടിമുടി മാറി. പത്തു കിലോയാണ് ഒന്നര വര്‍ഷത്തെ ജയില്‍ വാസം കൊണ്ട് അമീറിനു കൂടിയത്. 

2016 ഏപ്രില്‍ 28 നായിരുന്നു ജിഷയുടെ കൊലപാതകം. പെരുമ്പാവൂര്‍ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടില്‍ ഏപ്രില്‍ 28ന് രാത്രി എട്ടരയോടെയാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഒളിവില്‍ പോയ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ പിടികൂടുന്നത് ജൂണ്‍ 16നാണ്. കോടതിയില്‍ തുടക്കത്തില്‍ മുഖം മറച്ചും പിന്നീട് മുഖം വെളിവാക്കിയും അമീറിനെ  കോടതിയില്‍ എത്തിക്കുമ്പോള്‍ ഉള്ള അമീറിന്റെ രൂപത്തില്‍ നിന്ന് ഒന്നര വര്‍ഷത്തിന് ശേഷം കോടതിയില്‍ എത്തുന്ന രൂപത്തില്‍ ഏറെ മാറ്റം വന്നു. 

പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മെലിഞ്ഞയാളായിരുന്നു അ്മീര്‍. പിടിയിലാവുമ്പോള്‍ തൂക്കം 45 കിലോ. ഇപ്പോള്‍ അത് അന്‍പത്തിയഞ്ചു കിലോയായി.

ജയിലില്‍ അമീര്‍ ശാന്തസ്വഭാവക്കാരനായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസില്‍ ഇന്നു വിധി വരുമെന്നറിഞ്ഞിട്ടും ഇന്നലെ ഒരു ഭാവഭേദവും പ്രകടിപ്പിച്ചില്ല. കാക്കനാട് ജില്ലാ ജയില്‍ ആയിരുന്നു അമീറിനെ പാര്‍പ്പിച്ചിരുന്നത്. ഒന്നര വര്‍ഷത്തിനിടെ അടച്ചിട്ട കോടതിയിലെ വിചാരണ വേളയില്‍ മാത്രമായിരുന്നു അമീര്‍ പുറംലോകം കണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT