Kerala

ജ്യുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ വിഴിഞ്ഞം നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍

സിഎജി അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്ത് വന്ന ശേഷം മതി വിഴിഞ്ഞത്തെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെടുന്നു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ വിഴിഞ്ഞം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. സിഎജി അന്വേഷണ റിപ്പോര്‍ട്ട്‌
 പുറത്ത് വന്ന ശേഷം മതി വിഴിഞ്ഞത്തെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെടുന്നു. ബര്‍ത്ത് ടര്‍മിനല്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കാനിരിക്കെയാണ് വിഎസിന്റെ കത്ത്. സംസ്ഥാനത്തിന് കനത്തനഷ്ടമാണെന്ന് സിഎജി ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ ആദ്യം അന്വേഷണമാണ് തീര്‍ക്കേണ്ടത്. സിഎജി കണ്ടെത്തിയ ക്രമേക്കടിന് പിന്നിലെ ഗൂഡാലോചനയാണ് അന്വേഷിക്കേണ്ടതെന്നും വിഎസ് ആവശ്യപ്പെട്ടു

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താല്‍പര്യം ഹനിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും പദ്ധതിയിലൂടെ അദാനിക്ക് 29000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനെ കരാര്‍ ഉപകരിക്കുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു

7525 കോടി മുടക്കി നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനായി 67 ശതമാനം തുക മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. 33 ശതമാനം തുക മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്.  എന്നാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അദാനിക്ക് വന്‍ ലാഭമാണ് ഉണ്ടാകുക. സംസ്ഥാനത്തിന് ലാഭമുണ്ടാകുന്നില്ലെന്ന് മാത്രമല്ല അധിക ബാധ്യത ഉണ്ടാക്കുകയും ചെയ്യുന്നവെന്നും സിഎജി കണ്ടെത്തിയിരുന്നു.

വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണച്ചെലവു കണക്കാക്കിയതില്‍ പാളിച്ച വന്നതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സിഎജി റിപ്പോര്‍ട്ടിന് എതിരെ അക്കൗണ്ട്‌സ് ജനറലിന് പരാതി നല്‍കുമെന്ന്  ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടിരുന്നു.  സിഎജിറിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വസ്തുതാപരമല്ലെന്നും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ ബാഹ്യസ്വാധീനം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിന് ഇഡി സമന്‍സ്; ചൊവ്വാഴ്ച ഹാജരാകണം

ബിജെപി നേതാക്കള്‍ക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി; ചിത്രങ്ങള്‍ പുറത്ത്

ജയറാമിനെ ചോദ്യം ചെയ്യാന്‍ ഇഡി; മലമ്പുഴയില്‍ സര്‍പ്രൈസ് നീക്കവുമായി കോണ്‍ഗ്രസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഇന്നലെയും മകൾ വിളിച്ചിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചത്'; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സർ ചിന്നുവിന്റെ മരണത്തിൽ ദുരൂഹത?

ലൈം​ഗികാതിക്രമ കേസ്; പിടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം

SCROLL FOR NEXT