Kerala

ടവൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി; അതുമാത്രം പോര, വെട്ടിയ മുടി കൊണ്ടു പോകണമെന്ന് ബാർബർ ബ്യൂട്ടീഷ്യൻ സംഘടന

ടവൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി; അതുമാത്രം പോര, വെട്ടിയ മുടി കൊണ്ടു പോകണമെന്ന് ബാർബർ ബ്യൂട്ടീഷ്യൻ സംഘടന

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ബാർബർ ഷോപ്പിലെത്തുന്നവർ തലമുടി വെട്ടിയ ശേഷം മുടി മാലിന്യങ്ങൾ വീട്ടിൽ കൊണ്ടു പോയി സംസ്കരിക്കണമെന്ന നിബന്ധനയുമായി ബാർബർ ബ്യൂട്ടീഷ്യൻ സംഘടന. കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് കുരീപ്പുഴ മോഹനനും സെക്രട്ടറി പ്രദീപ് തേവലക്കരയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

തലമുടി വെട്ടൽ, ഷേവിങ് എന്നിവയ്ക്കായി വരുന്നവർ വൃത്തിയുള്ള തുണി, ടവൽ തുടങ്ങിയവ കൊണ്ടു വരണം. നിർബന്ധമായും മാസ്ക് ധരിക്കണം, പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കു സേവനം ലഭിക്കില്ലെന്നും അവർ പറഞ്ഞു. 

വരുന്നവർ വ്യക്തി ശുചിത്വം പാലിക്കണം. അപരിചിതർക്കു സേവനം ലഭിക്കില്ല. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ചൊവ്വാഴ്ചകളിൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുമെന്നും ഇരുവരും കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT