Kerala

ടിപി കേസ് പ്രതി ഷാഫിയുടെ കൈവശം രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ; വിയ്യൂര്‍ ജയിലിലും റെയ്ഡ് ; കണ്ടെടുത്തത് നാലു ഫോണുകള്‍ 

ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമായിരുന്നു വിയ്യൂരില്‍ മിന്നല്‍ റെയ്ഡ് നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : തശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും നിയമലംഘനം. ജയിലില്‍ നടത്തിയ റെയ്ഡില്‍ നാലു മൊബൈല്‍ഫോണുകള്‍ കണ്ടെടുത്തു. ജയിലിലെ ഡി ബ്ലോക്കില്‍ നടത്തിയ റെയ്ഡിലാണ് ഫോണുകള്‍ കണ്ടെത്തിയത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ പക്കല്‍ നിന്നും രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് കണ്ടെടുത്തത്. 

ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമായിരുന്നു വിയ്യൂരില്‍ മിന്നല്‍ റെയ്ഡ് നടത്തിയത്. പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 2017 ലും 2014 ലും ഷാഫിയുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിരുന്നു. 

പുലര്‍ച്ചെ ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും മിന്നല്‍ പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ കഞ്ചാവും ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ് എന്നിവയാണ് പിടിച്ചെടുത്തത്. കണ്ടെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താന്‍ പൊലീസിന് കൈമാറി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

'ട്രംപിന്റെ ഭീഷണി യുദ്ധക്കുറ്റം', ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ഇറാന്‍

ലഖ്നൗ ജയത്തിൽ കണ്ണ് നിറഞ്ഞ് സ‍ഞ്ജീവ് ​ഗോയങ്ക! പന്തിനെ കെട്ടിപ്പിടിച്ച് ആഘോഷം (വിഡിയോ)

കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി, കേരളത്തെ വനിത മുഖ്യമന്ത്രിക്കായി പാകപ്പെടുത്തുകയാണ് ലക്ഷ്യം; കെ സി വേണുഗോപാല്‍

SCROLL FOR NEXT