Kerala

ഡല്‍ഹി കലാപത്തിനിടെ ഐബി ഓഫീസറെ കൊന്നത് എഎപി; വിവാദ പ്രസ്താവമായി വീണ്ടും കപില്‍ മിശ്ര

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി താഹിര്‍ ഹുസൈന്‍ നിരന്തരം ബന്ധപ്പെട്ടതായും കപില്‍മിശ്ര

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഓഫീസര്‍ അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയത് ആംആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈനാണെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്റ് കപില്‍ മിശ്ര. കഴിഞ്ഞ ദിവസമാണ് അങ്കിത് ശര്‍മയുടെ മൃതദേഹം കിഴക്കന്‍ ഡല്‍ഹിയിലെ ചന്ദ്ബാഗിന് സമീപത്ത് കണ്ടെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി താഹിര്‍ ഹുസൈന്‍ നിരന്തരം ബന്ധപ്പെട്ടതായും കപില്‍മിശ്ര ആരോപിച്ചു.

കൊല നടത്തിയത് താഹിര്‍ ഹുസൈനാണ്. അങ്കിത് ശര്‍മയെ കൂടാതെ നാല് കുട്ടികളെ കൂടി ഇയാള്‍ വലിച്ചിഴച്ചു. അതില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മുഖംമൂടി ധരിച്ച താഹിര്‍ ഹുസൈനെ വടിയും കല്ലുകളും പെട്രോള്‍ ബോംബുകളും ബുള്ളറ്റുകളുമായി നില്‍ക്കുന്നവര്‍ക്കൊപ്പമാണ് കണ്ടെതെന്നും കപില്‍ മിശ്ര ആരോപിക്കുന്നു. 

കഴിഞ്ഞ ദിവസം താഹിര്‍ ഹുസൈനെതിരെ അങ്കിത് ശര്‍മയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മകനെ ആക്രമികള്‍ കൊലപ്പെടുത്തിയതെന്ന് പിതാവ് രവീന്ദര്‍ കുമാര്‍ പറഞ്ഞു. ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ 34 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 200ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

'നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ'; ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി; എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വി​ദ്യാർഥികളെ ശ്രദ്ധിക്കു; നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദുബൈ

മലയാളി താരം ആരോണ്‍ ജോര്‍ജും വിഹാന്‍ മല്‍ഹോത്രയും ഉറച്ചു നിന്നു; ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍

SCROLL FOR NEXT