പ്രതീകാത്മക ചിത്രം 
Kerala

തൊഴിലാളികൾ 24 മണിക്കൂർ മുമ്പ് ടോക്കൺ വാങ്ങണം; ചെറിയ യാനങ്ങൾക്ക്‌ കടലിൽ പോകാൻ അനുമതി

ജില്ലവിട്ട്‌ ജോലിക്ക്‌ പോകുന്നതിൽ വിലക്കുണ്ട്‌.  യാനത്തിന്റെ ഉടമ ഇത്‌ ഉറപ്പാക്കണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മൽസ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് കൂടുതൽ ഇളവ് നൽകി. പരമ്പരാഗത യാനങ്ങൾക്കു പുറമെ അഞ്ചുപേർ പണിയെടുക്കുന്ന യന്ത്രവൽക്കൃത യാനങ്ങൾക്കും മത്സ്യബന്ധനത്തിന്‌  പോകാനാണ് സർക്കാർ അനുമതി നൽകിയത്. 25 കുതിരശക്തിവരെ ഔട്ട്‌ബോർഡ്‌ എൻജിൻ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന പരമ്പരാഗത യാനങ്ങൾക്കും 32 അടയിൽതാഴെ നീളമുള്ളതും അതത്‌ ദിവസം മത്സ്യബന്ധനം നടത്തി മടങ്ങുന്നതുമായ  യന്ത്രവൽക്കൃത യാനങ്ങൾക്കും മൽസ്യബന്ധനത്തിന് ഫിഷറീസ്‌ വകുപ്പ്‌ അനുമതി നൽകി.

വ്യക്തിസുരക്ഷയും സാമൂഹിക അകലവും  ഉറപ്പാക്കിയുള്ള മത്സ്യബന്ധനത്തിനും അനന്തരനടപടികൾക്കും മാത്രമാണ്‌ അനുമതി നൽകിയിട്ടുള്ളത്. ഇതിന്റെ  ഏകോപന ചുമതല ഹാർബർ മാനേജ്‌മെന്റ്‌ സൊസൈറ്റികൾക്കാണ്‌. ജില്ലകളിൽ മത്സ്യബന്ധന തുറമുഖങ്ങളിലും കരയ്‌ക്കടുപ്പിക്കൽ കേന്ദ്രങ്ങളിലും നിരീക്ഷണ ബൂത്തുകൾ പ്രവർത്തിക്കും. യാനങ്ങൾ പുറപ്പെടുന്ന കേന്ദ്രത്തിൽത്തന്നെ മടങ്ങിയെത്തണം. തൊഴിലാളികൾക്ക്‌ എന്തെങ്കിലും രോഗ ലക്ഷണം കണ്ടാൽ അടിയന്തരമായി നിരീക്ഷണ ബൂത്തിലെ നോഡൽ ഓഫീസറുമായി ബന്ധപ്പെടണം.  

കടലിൽ പോകുന്ന തൊഴിലാളികൾ 24 മണിക്കൂറിനുമുമ്പേ നിരീക്ഷണ ബൂത്തിൽനിന്ന്‌ ടോക്കൺ വാങ്ങണം. ജില്ലവിട്ട്‌ ജോലിക്ക്‌ പോകുന്നതിൽ വിലക്കുണ്ട്‌.  യാനത്തിന്റെ ഉടമ ഇത്‌ ഉറപ്പാക്കണം. തുറമുഖങ്ങളിലും മത്സ്യം കരയ്‌ക്കടുപ്പിക്കൽ കേന്ദ്രങ്ങളിലും യാനങ്ങൾ കൂട്ടത്തോടെ മടങ്ങിയെത്തുന്നത്‌ ഒഴിവാക്കണം. ഹാർബറുകളും മത്സ്യം കരയ്‌ക്കടുപ്പിക്കൽ കേന്ദ്രങ്ങളും  ദിവസവും അണുവിമുക്തമാക്കണം.  കരയ്‌ക്കെത്തിക്കുന്ന മത്സ്യത്തിന്റെ വില ഹാർബർ മാനേജ്‌മെന്റ്‌ സൊസൈറ്റികൾ നിശ്ചയിക്കും. ഈ വിലയ്‌ക്ക്‌ മത്സ്യവിൽപ്പന ഉറപ്പാക്കുന്ന ചുമതല ഫിഷറീസ്‌, മത്സ്യഫെഡ്‌ ഉദ്യോഗസ്ഥർക്കായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT