Kerala

തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്; അതിഥി തൊഴിലാളികള്‍ പുറത്തിറങ്ങിയാല്‍ നടപടിയെന്ന് മന്ത്രി സുനില്‍ കുമാര്‍, ഇറക്കിവിടുന്നവരെ രാജ്യദ്രോഹികളായി കാണേണ്ടിവരും

ഇതര സംസ്ഥാന തൊഴിലാളികള്‍ പുറത്തിറങ്ങിയാല്‍ തൊഴിലുടമകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികള്‍ പുറത്തിറങ്ങിയാല്‍ തൊഴിലുടമകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ലോക്ക്ഡൗണ്‍ ലംഘിച്ച് തൊഴിലാളികള്‍ പുറത്തിറങ്ങിയാല്‍ തൊഴിലുടമകള്‍ ഉത്തരവാദികളായിരിക്കും. ആദ്യ നടപടി ഇവര്‍ക്കെതിരെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു തൊഴിലാളിയും ഭയപ്പെടേണ്ട കാര്യമില്ല. എല്ലാവര്‍ക്കുമുള്ള ഭക്ഷണവും താമസവും സര്‍ക്കാര്‍ നല്‍കും. കോവിഡിന്റെ കാലം കഴിഞ്ഞാല്‍ നാട്ടിലേക്ക് പോകാനുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്ത് 45855 അതിഥി തൊഴിലാളാണ് ഉള്ളതെന്നാണ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണകക്ക്. എന്നാല്‍ കൃത്യമായ രേഖകള്‍ നല്‍കാത്ത എണ്ണായിരത്തില്‍ അധികം ആളുകളുണ്ടെന്നാണ് നിഗമനം. ഇവരെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കാന്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. സര്‍വേ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ ബേസിക് ഡേറ്റ തയ്യറാക്കും. തൊഴിലാളികളെ താമസ സ്ഥലത്ത് നിന്ന് ഇറക്കിവിടുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇത് രാജ്യദ്രോഹക്കുറ്റമായി കാണേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT