Kerala

തൊഴിലുറപ്പ് ജോലിക്കിടെ ചായക്കുടിക്കാന്‍ വീട്ടിലെത്തിയ യുവതിയെ വെട്ടിക്കൊന്നു; അയല്‍വാസി അറസ്റ്റില്‍

തൊഴിലുറപ്പ് ജോലിക്കിടെ ചായക്കുടിക്കാന്‍ വീട്ടിലെത്തിയ യുവതി വെട്ടേറ്റു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: തൊഴിലുറപ്പ് ജോലിക്കിടെ ചായക്കുടിക്കാന്‍ വീട്ടിലെത്തിയ യുവതി വെട്ടേറ്റു മരിച്ചു. വാളാട് പ്രശാന്തിഗിരി മടത്താശ്ശേരി ബൈുവിന്റെ ഭാര്യ സിനിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.

തൊഴിലുറപ്പ് ജോലിക്കിടെ ചായകുടിക്കാന്‍ പോയ യുവതി സമയമേറെ കഴിഞ്ഞിട്ടും മടങ്ങിയെത്തിയില്ല. തുടര്‍ന്ന നടത്തിയ തെരച്ചിലിനിടയിലാണ് വീടിനകത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടെത്തിയത്. നേരീയ ജീവനുണ്ടായിരുന്ന സിനിയെ മാനന്തവാടി ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിന് ആഴത്തിലുള്ള വെട്ടേറ്റതാണ് മരണകാരണം.

സംഭവത്തില്‍ സിനിയുടം അയല്‍വാസിയും ബന്ധുവുമായ നെടുമല ദേവസ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിര്‍ത്തിതര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച സംസ്‌കരിക്കും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT