Kerala

ദൈവത്തിന് മുന്നിൽവെച്ച് സഹായം തേടി ലോട്ടറിക്കാരൻ ; മനസ്സലിഞ്ഞ് ഭാര്യ ; അടിച്ചത് 70 ലക്ഷം

ഹർത്താൽ ദിനത്തിൽ ക്ഷേത്ര ദർശനത്തിനു പോയ കുടുംബനാഥനെ കാത്തിരുന്നത് 70 ലക്ഷം രൂപ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ :  ഹർത്താൽ ദിനത്തിൽ ക്ഷേത്ര ദർശനത്തിനു പോയ കുടുംബനാഥനെ കാത്തിരുന്നത് 70 ലക്ഷം രൂപ. ചെട്ടികുളങ്ങര ഈരേഴ തെക്ക് പനാറ കിഴക്കതിൽ ശിവനാണ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ കിട്ടിയത്. ശിവൻ എടുത്ത എസ്‌വൈ 170457 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോയി മടങ്ങവെയാണ്  ലോട്ടറി വിൽപ്പനക്കാരന്റെ രൂപത്തിൽ ശിവന്റെയും ഭാര്യ ഓമനയുടെയും മുന്നിൽ ഭാ​ഗ്യദേവതയെത്തിയത്.  ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ വിൽപനക്കാരൻ തന്റെ വിഷമതകൾ പറഞ്ഞപ്പോൾ ഓമനയുടെ നിർബന്ധത്തിനു വഴങ്ങി ശിവൻ ടിക്കറ്റ് എടുക്കുകയായിരുന്നു.

35 വർഷമായി വീടുകളുടെ വാർപ്പ് ജോലികൾക്കു പോയി ഉപജീവന മാർഗം തേടുന്ന ശിവനും കുടുംബവും 4 സെന്റിലെ ചെറിയ വീട്ടിലാണു കഴിയുന്നത്. കടബാധ്യതകൾ തീർത്ത ശേഷം ഒരു വീട് വെയ്ക്കാനാണു മോഹമെന്ന് ശിവൻ പറഞ്ഞു.

തിരുവല്ല ടൂ സ്റ്റാർ ലോട്ടറി ഏജൻസിയുടെതാണ് ടിക്കറ്റ്. കോട്ടയം സ്വദേശിയായ ലോട്ടറി കച്ചവടക്കാരൻ കായംകുളത്ത് വാടകയ്ക്ക് താമസിക്കുകയാണ്. സമ്മാനാർഹമായ ടിക്കറ്റ് പെരുങ്ങാല സർവീസ് സഹകരണ ബാങ്കിനു കൈമാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT