Kerala

നാമനിര്‍ദേശ പത്രിക; സരിതയുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലേക്കു സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലേക്കു സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. നാമനിര്‍ദേശ പത്രിക തള്ളിയതില്‍ ആക്ഷേപമുണ്ടെങ്കില്‍ ഇലക്ഷന്‍ ഹര്‍ജിയാണ് സരിത നല്‍കേണ്ടിയിരുന്നതെന്ന സാങ്കേതികത ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളുന്നതായി ഹൈക്കോടതി അറിയിച്ചത്. 

ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. സരിതയെ മൂന്നു വര്‍ഷത്തേക്കു ശിക്ഷിച്ചുുള്ള ഉത്തരവ് നിലവിലുണ്ട്. ജനപ്രാതിനിധ്യനിയമ പ്രകാരം രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചവര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും കീഴ്‌ക്കോടതി വിധിക്കെതിരേ സ്‌റ്റേ വാങ്ങിയിരുന്നെങ്കിലും അനുവദിച്ച സമയത്തിനുള്ളില്‍ സ്‌റ്റേ ഉത്തരവ് സമര്‍പ്പിക്കാത്തതിനാലാണു പത്രിക തള്ളുന്നതെന്നുമായിരുന്നു കമ്മിഷന്റെ വിശദീകരണം. 

എന്നാല്‍ ഉത്തരവ് നിശ്ചിത സമയത്തിനുള്ളില്‍ വരണാധികാരിക്കു കൈമാറിയതായും ഇവ കൈപ്പറ്റിയതായി കാണിച്ച് വരണാധികാരി ഒപ്പിട്ട രേഖകളും സരിത തെളിവായി ചൂണ്ടിക്കാട്ടുന്നു. എല്ലാ നേതാക്കളും സമര്‍പ്പിച്ച രീതിയില്‍ തന്നെയാണു ഞാനും പത്രിക സമര്‍പ്പിച്ചത്. തന്റെ പത്രിക മാത്രം തള്ളിയതിനു പിന്നില്‍ രാഷ്ട്രീയക്കളി നടന്നിട്ടുണ്ടെന്നും വരണാധികാരി പക്ഷപാതപരമായി പെരുമാറിയെന്നും സരിത എസ് നായര്‍ ആരോപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

SCROLL FOR NEXT