Kerala

നാലുവയസുകാരിയുടെ കൊലപാതകം; ഒന്നാം പ്രതിക്ക് വധശിക്ഷ, അമ്മയ്ക്കും മറ്റൊരു കാമുകനും ഇരട്ട ജീവപര്യന്തം

അവിഹിത ബന്ധത്തിന് തടസമാകുമെന്ന് കരുതി രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മ റാണിയുടെ കാമുകനുമായ രഞ്ജിത്തിനാണ് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി അമ്മ റാണിക്കും മറ്റൊരു കാമുകനും മൂന്നാം പ്രതിയുമായ ബേസിലിനും ഇരട്ട ജീവപര്യന്തം തടവും എറണാകുളം പോക്‌സോ കോടതി വിധിച്ചു.  


നേരത്തെ കേസിലെ കുട്ടിയുടെ അമ്മ റാണി, കാമുകന്മാരായ രഞ്ജിത്ത്, ബേസില്‍ എന്നിവര്‍ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതി വിധി പ്രസ്താവിക്കാന്‍ നിശ്ചയിച്ച അന്ന് രഞ്ജിത്ത് ആത്മഹത്യാശ്രമം നടത്തി. തുടര്‍ന്നാണ് കേസിലെ വിധി പ്രസ്താവം ഇന്നത്തേയ്ക്ക് മാറ്റിയത്.

2013 ഒക്ടോബര്‍ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം. അവിഹിത ബന്ധത്തിന് തടസമാകുമെന്ന് കരുതി രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. രഞ്ജിത്തും ബേസിലും കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് റാണി ചോറ്റാനിക്കര പോലീസിലെത്തിയിരുന്നു. ഇവരുടെ മൊഴികളില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കാര്യം പുറത്തുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ