Kerala

നാളെ തൃശൂരില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം: ജനശതാബ്ദി എറണാകുളം വരെ

പരശുറാം, ശബരി എക്‌സ്പ്രസുകള്‍ ഒരു മണിക്കൂര്‍ തൃശൂര്‍ ഭാഗത്തു വൈകും. 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പുതുക്കാട്-ഒല്ലൂര്‍ റെയില്‍ പാതയില്‍ ഗര്‍ഡര്‍ മാറ്റിയിടുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയില്‍ പാളം മാറ്റാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനു പുറമെയാണിത്. 

എറണാകുളം-ഗുരുവായൂര്‍ പാസഞ്ചറും, എറണാകുളം-നിലമ്പൂര്‍ പാസഞ്ചറും റദ്ദാക്കി. രാവിലെ 6.45ന് എറണാകുളത്തു നിന്നുള്ള കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂരില്‍ നിന്നു രാവിലെ 8.10നായിരിക്കും പുറപ്പെടുക. പരശുറാം, ശബരി എക്‌സ്പ്രസുകള്‍ ഒരു മണിക്കൂര്‍ തൃശൂര്‍ ഭാഗത്തു വൈകും. 

പുലര്‍ച്ചെ 5.30 മുതല്‍ ഉച്ചയ്ക്കു 12.30 വരെയാണു ട്രെയിനുകള്‍ക്കു നിയന്ത്രണം. 26, 27 തീയതികളിലും ഇതേ നിയന്ത്രണമുണ്ടാകും. 
തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കോഴിക്കോടു നിന്നുള്ള തിരുവനന്തപുരം ജനശതാബ്ദി വൈകിട്ട് 5.30ന് എറണാകുളത്തു നിന്നാകും പുറപ്പെടുക.

പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ് രാവിലെ പത്തിന് ആലുവയില്‍ യാത്ര അവസാനിപ്പിക്കും. പാലക്കാടു നിന്നു പുനലൂരിലേക്കുള്ള പാലരുവി വൈകിട്ട് 6.30ന് ആലുവയില്‍ നിന്നായിരിക്കും പുറപ്പെടുക. 

ഗുരുവായൂരില്‍ നിന്നു രാവിലെ 5.55നുള്ള ഇടമണ്‍ പാസഞ്ചര്‍ 6.45നു മാത്രമാണു പുറപ്പെടുക.

തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും. ഷൊര്‍ണൂര്‍- തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് അങ്കമാലിയില്‍ നിന്നു 3.55 നാകും പുറപ്പെടുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT