Kerala

നാളെ തൃശൂരില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം: ജനശതാബ്ദി എറണാകുളം വരെ

പരശുറാം, ശബരി എക്‌സ്പ്രസുകള്‍ ഒരു മണിക്കൂര്‍ തൃശൂര്‍ ഭാഗത്തു വൈകും. 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പുതുക്കാട്-ഒല്ലൂര്‍ റെയില്‍ പാതയില്‍ ഗര്‍ഡര്‍ മാറ്റിയിടുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയില്‍ പാളം മാറ്റാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനു പുറമെയാണിത്. 

എറണാകുളം-ഗുരുവായൂര്‍ പാസഞ്ചറും, എറണാകുളം-നിലമ്പൂര്‍ പാസഞ്ചറും റദ്ദാക്കി. രാവിലെ 6.45ന് എറണാകുളത്തു നിന്നുള്ള കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂരില്‍ നിന്നു രാവിലെ 8.10നായിരിക്കും പുറപ്പെടുക. പരശുറാം, ശബരി എക്‌സ്പ്രസുകള്‍ ഒരു മണിക്കൂര്‍ തൃശൂര്‍ ഭാഗത്തു വൈകും. 

പുലര്‍ച്ചെ 5.30 മുതല്‍ ഉച്ചയ്ക്കു 12.30 വരെയാണു ട്രെയിനുകള്‍ക്കു നിയന്ത്രണം. 26, 27 തീയതികളിലും ഇതേ നിയന്ത്രണമുണ്ടാകും. 
തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കോഴിക്കോടു നിന്നുള്ള തിരുവനന്തപുരം ജനശതാബ്ദി വൈകിട്ട് 5.30ന് എറണാകുളത്തു നിന്നാകും പുറപ്പെടുക.

പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ് രാവിലെ പത്തിന് ആലുവയില്‍ യാത്ര അവസാനിപ്പിക്കും. പാലക്കാടു നിന്നു പുനലൂരിലേക്കുള്ള പാലരുവി വൈകിട്ട് 6.30ന് ആലുവയില്‍ നിന്നായിരിക്കും പുറപ്പെടുക. 

ഗുരുവായൂരില്‍ നിന്നു രാവിലെ 5.55നുള്ള ഇടമണ്‍ പാസഞ്ചര്‍ 6.45നു മാത്രമാണു പുറപ്പെടുക.

തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും. ഷൊര്‍ണൂര്‍- തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് അങ്കമാലിയില്‍ നിന്നു 3.55 നാകും പുറപ്പെടുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT