Kerala

പടം പിടിച്ച് ഇമേജ് കളയണ്ട, പൊലീസ് വിഡിയോകൾക്ക് ഇനി അനുമതി വാങ്ങണമെന്ന് ഡിജിപി 

വിഡിയോ ചിത്രീകരണം നിർത്തിവയ്ക്കാനും ജോലിയിൽ ശ്രദ്ധിക്കാനുമാണ് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് ബോധവത്കരണവും കേരളത്തിന്റെ പ്രതിരോധവും പൊലീസിന്റെ സേവനങ്ങളുമൊക്കെ അവതരിപ്പിച്ച് ദുരിതനാളിൽ ക്രിയാത്മകമായി രം​ഗത്തെത്തുകയായിരുന്നു കാക്കിയിട്ട കലാകാരന്മാർ. സംസ്ഥാന പൊലീസ് മീഡിയ സെന്റർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വിഡിയോകൾ ശ്രദ്ധനേടിയതോടെ ഈ ദൗത്യം ജില്ലാ കാര്യാലയങ്ങൾ മുതൽ നാട്ടിൻപുറത്തെ സ്റ്റേഷനുകൾ വരെ ഏറ്റെടുത്തു. കഥയും തിരക്കഥയും അഭിനയവുമെല്ലാം പൊലീസുകാർ തന്നെയായപ്പോൾ എല്ലാവരും വിഡിയോ ചിത്രീകരണത്തിന്റെ തിരക്കിലായി. എന്നാലിപ്പോൾ വിഡിയോ ചിത്രീകരണം നിർത്തിവയ്ക്കാനും ജോലിയിൽ ശ്രദ്ധിക്കാനുമാണ് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. 

വിഡിയോകളുടെ എണ്ണം പെരുകിയതോടെയാണ് അടിയന്തരമായി ചിത്രീകരണം നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ട് സർക്കുലർ ഇറക്കിയത്. തുടർന്ന് ചിത്രീകരണം നടത്തേണ്ട ആവശ്യമുണ്ടെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പൊലീസിന്റെ മികച്ച പ്രവർത്തനങ്ങൾ ജനങ്ങളോ മാധ്യമങ്ങളോ ചിത്രീകരിച്ചത് എഡിറ്റ് ചെയ്ത് ഉപയോഗിക്കാൻ അനുമതിയുണ്ട്. അഭിനയിക്കാൻ സിനിമാ പ്രവർത്തകരെയും പ്രമുഖ വ്യക്തികളെയും നിർബന്ധിക്കരുതെന്നും ഡിജിപി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT