Kerala

'തന്ത തരുന്നുണ്ടോടാ നിനക്കൊക്കെ തിന്നാന്‍... ?'; കുട്ടികളെ മര്‍ദിച്ച് ദൃശ്യം പകര്‍ത്തി ഭര്‍ത്താവിന് അയച്ചുകൊടുത്തു ; നാടകമെന്ന് അമ്മ

അമ്മയോടൊപ്പം നില്‍ക്കാനാണ് താല്‍പ്പര്യമെന്ന് കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി : കുട്ടികളെ മര്‍ദിക്കുന്നതിന്റെ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അമ്മ വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചു. ഇടുക്കി അണക്കരയിലാണ് സംഭവം. എന്നാല്‍ ഭര്‍ത്താവ് ചെലവിന് പണം നല്‍കാത്തതിനാല്‍ നടത്തിയ നാടകമാണ് ഇതെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ കുട്ടികളുടെ മൊഴിയെടുത്തു.

'തന്ത തരുന്നുണ്ടോടാ നിനക്കൊക്കെ തിന്നാന്‍... രണ്ടുമാസമായിട്ട് നിനക്കൊക്കെ തിന്നാല്‍ തന്ത വല്ലതും തരുന്നുണ്ടോടാ...തന്തയെ വിളിച്ചുചോദിക്കണമെന്ന് പറഞ്ഞതല്ലേ... അവന്‍ പോയിട്ട് ഇത്രനാളിയിട്ടും ഒരുരൂപയ്ക്കുള്ള സാധനം തന്നിട്ടുണ്ടോ.. ഞാന്‍ മേടിക്കുന്ന സാധനം എന്തിനാ എടുക്കുന്നേ... എന്തിനാടാ എന്റെ ബാഗില്‍ കയ്യിട്ടത്.... പറയെടാ....' എന്ന് കുട്ടികളെ ചീത്ത വിളിക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തല്ലുകൊണ്ട് കുട്ടികള്‍ കരയുന്നതിന്റെയും ശബ്ദം വീഡിയോയില്‍ വ്യക്തമാണ്. 

ഈ വീഡിയോ വൈറലായതോടെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്. അമ്മ ഉപദ്രവിച്ചിട്ടില്ലെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. അമ്മയോടൊപ്പം നില്‍ക്കാനാണ് താല്‍പ്പര്യമെന്ന് കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. 

വണ്ടന്‍മേട് പൊലീസ് കുട്ടികളുടെ അമ്മയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ദൃശ്യങ്ങള്‍ പകര്‍ത്തിയത് നാടകമാണെന്നാണ് അമ്മ പറയുന്നത്. കുട്ടികളുടെ അനുമതിയോടെയാണ് ദൃശ്യം ചിത്രീകരിച്ചതെന്നും അമ്മ പറഞ്ഞു. ദൃശ്യങ്ങള്‍ അയച്ചുകൊടുത്തതോടെ 25,000 രൂപ ഭര്‍ത്താവ് അയച്ചുകൊടുത്തതായും അമ്മ പറഞ്ഞു. സംഭവത്തില്‍ ചൈല്‍ഡ് ലൈനിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് വണ്ടന്‍മേട് പൊലീസ് അറിയിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT