Kerala

പാലാരിവട്ടം മേല്‍പ്പാലം; പ്രതികളുമായി എത്താന്‍ വൈകി, ഒന്നര മണിക്കൂര്‍ കാത്തിരുന്ന് കോടതി

ടി ഒ സൂരജ്, മറ്റ് പ്രതികളായ ബെന്നി പോള്‍, സുമിത് ഗോയല്‍, എം ടി തങ്കച്ചന്‍ എന്നിവരെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കുന്നത് വരെ ഒന്നര മണിക്കൂറിലേറെയാണ് ജഡ്ജി കാത്തിരുന്നത്

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെയുള്ളവരെ ഹാജരാക്കുന്നത് വരെ കോടതി സമയം കഴിഞ്ഞിട്ടും വിജിലന്‍സ് ജഡ്ജി കാത്തിരുന്നു. ടി ഒ സൂരജ്, മറ്റ് പ്രതികളായ ബെന്നി പോള്‍, സുമിത് ഗോയല്‍, എം ടി തങ്കച്ചന്‍ എന്നിവരെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കുന്നത് വരെ ഒന്നര മണിക്കൂറിലേറെയാണ് ജഡ്ജി കാത്തിരുന്നത്. 

അഞ്ച് മണിക്ക് കോടതി പിരിഞ്ഞ് ജഡ്ജി കലാം പാഷ പോകാനൊരുങ്ങി. എന്നാല്‍, പ്രതികളുമായി വിജിലന്‍സ് സംഘം പുറപ്പെട്ടു എന്ന വിവരം ലഭിച്ചതോടെ ജഡ്ജി കോടതിയില്‍ തുടര്‍ന്നു. വൈദ്യപരിശോധനയ്ക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് പ്രതികളെ കൊണ്ടുപോയതായി ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.

കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് കോടതിയില്‍ തുടരാന്‍ ജഡ്ജി തീരുമാനിക്കുതയായിരുന്നു. ഒടുവില്‍ അഞ്ചരയോടെ വിജിലന്‍സ് സംഘം പ്രതികളുമായി കോടതിയില്‍ എത്തി. ജഡ്ജിയുടെ ചേംബറിലായിരിക്കും പ്രതികളെ ഹാജരാക്കുക എന്നാണ് ആദ്യം കരുതിയത് എങ്കിലും, ഓപ്പണ്‍ കോടതിയില്‍ തന്നെ കേസ് പരിഗണിച്ചു. കോടതി നടപടികള്‍ കഴിഞ്ഞ് ആറരയ്ക്കാണ് ജഡ്ജി മടങ്ങിയത്. പ്രതികളെ ഏഴ് മണിയോടെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് കൊണ്ടുപോയി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

തീയേറ്ററില്‍ പൊട്ടി, ആരാധകര്‍ പുതുജീവന്‍ നല്‍കിയ സൂപ്പർ ഹീറോ; റാ-വണ്ണിന് രണ്ടാം ഭാഗം വരുമോ? സൂചന നല്‍കി കിങ് ഖാന്‍

ബ്രേക്ക്ഫാസ്റ്റിന് ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?

റോഡരികില്‍ പാര്‍ക്ക് ചെയ്ത ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുവീണു; മുന്‍ഭാഗം തകര്‍ന്നു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

SCROLL FOR NEXT