Kerala

പുതുവൈപ്പ്: നിലപാടില്‍ മാറ്റമില്ലാതെ സമരസമിതി; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച

സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജനകീയ സമരം ശക്തമായി തുടരവേ ഇന്ന് മുഖ്യമന്ത്രി സമരസമിതിയുമായി ചര്‍ച്ച നടത്തും. രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച.രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, ജനപ്രതിനിധികള്‍,സമരസമിതി നേതാക്കള്‍, വരാപ്പുഴ അതിരൂപത പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്ലാന്റ് മാറ്റാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടില്‍ത്തന്നെ ഉറച്ചു നില്‍ക്കുകയാണ് സമരസിതി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ആ വിഷയത്തില്‍ അധികമൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് എന്നുമുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടേക്കും.ടെര്‍മിനലിന്റെ സുരക്ഷാ സന്നാഹങ്ങളെക്കുറിച്ച് സമരസമിതിയെ പറഞ്ഞു ബോധ്യപ്പെടുത്താനാകും സര്‍ക്കാകര്‍ ശ്രമിക്കുക.

അതേസമയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും എന്നുതന്നെയാണ് ഐഒസിയുടെ നിലപാട്. സമരത്തിന് കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഏറിവരികയാണ്.ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT