Kerala

പൊലീസ് നീനുവിന്റെ മൊഴിയെടുത്തത് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ ഒന്നര വരെ; അസമയത്തെ മൊഴിയെടുപ്പ് വിവാദത്തില്‍

പൊലീസ് നീനുവിന്റെ മൊഴിയെടുത്തത് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ ഒന്നര വരെ; അസമയത്തെ മൊഴിയെടുപ്പ് വിവാദത്തില്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രണയ വിവാഹം ചെയ്തതിന്റെ പേരില്‍ കെവിന്‍ പി ജോസഫ് കൊല്ലപ്പെട്ട കേസില്‍, കെവിന്റെ ഭാര്യ നീനുവിന്റെ മൊഴിയെടുപ്പ് വിവാദത്തില്‍. വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നര വരെയാണ് പൊലീസ് നീനുവിന്റെ മൊഴി രേഖപ്പെടുത്തിയത്. മാധ്യമ ശ്രദ്ധ ഒഴിവാക്കാനാണ് ഇതെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും അസമയത്തെ മൊഴിയെടുപ്പിനെതിരെ വിമര്‍ശം ശക്തമായി.

വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരവരെ കെവിന്റെ നട്ടാശേരിയിലെ വീട്ടിലെത്തിയാണ് പൊലീസ് നീനുവിന്റെ മൊഴി രേഖപ്പെടുത്തിയത്. വീട്ടുകാരുടെ അനുവാദത്തോടെയാണ് ഈ സമയം മൊഴി രേഖപ്പെടുത്തിയതെന്നും മാധ്യമ ശ്രദ്ധ ഒഴിക്കാനാണ് ഇതെന്നും പൊലീസ് പറയുന്നു. 
    
അഞ്ചര മണിക്കൂറിലേറെ നീണ്ട മൊഴിയെടുപ്പില്‍ കെവിനെ തട്ടിക്കൊണ്ടുപോയ ദിവസത്തെ സംഭവങ്ങളാണ് പ്രധാനമായും പൊലീസ് ചോദിച്ചറിഞ്ഞത്. നീനുവിന്റെ ബാല്യകാല്യം മുതലുള്ള കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക അന്തരവും ജാതിയിലെ വ്യത്യാസവുമാണു സ്വന്തം വീട്ടുകാരെ പ്രകോപിപ്പിച്ചതെന്നു 34 പേജുള്ള മൊഴിയില്‍ നീനു പറയുന്നു.

ഇതിനിടെ കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകില്ലെന്ന് അന്വേഷണ സംഘത്തലവന്‍ ഐജി വിജയ് സാഖറെ പറഞ്ഞു. പൊലീസുകാര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലി. എന്നാല്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. കൊലപാതകത്തിലോ ഗൂഢാലോചനയിലോ പൊലീസുകാര്‍ക്കു പങ്കില്ലെന്നും ഐജി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT