Kerala

 പോണോഗ്രഫി: കേരളത്തില്‍ നിന്ന് ഒരു മിനുട്ടില്‍ അപ്‌ലോഡ് ചെയ്യുന്നത് 40 മിനുട്ട് വീഡിയോകള്‍

കുട്ടികളുടെ വീഡിയോയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ഡെല്‍ഹി: രാജ്യത്ത് പോണ്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നവരുടെയും, ഡൗണ്‍ലോഡ് ചെയ്യുന്നവരുടെയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് മെയില്‍ റ്റുഡെയുടെ റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ വീഡിയോയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ തന്നെ കേരളമാണ് വീഡിയോ അപ്‌ലോഡ് ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

ഓരോ മിനുട്ടിലും കേരളത്തില്‍നിന്ന് 40 മിനുട്ട് വീഡിയോകള്‍് അപ്‌ലോഡ് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹരിയാനയാണ് മൊബൈല്‍ വഴി പോണ്‍ വീഡിയോ കാണുന്നതില്‍ മുന്‍പന്തിയിലുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നതില്‍ അധികവും ചൈല്‍ഡ് പോണോഗ്രഫിയാണ് എന്നതാണ് പുതിയ കണക്കുകള്‍. നിയമ പരമായി തെറ്റാണെങ്കിലും ഇത് നിരോധിക്കാന്‍ ഏറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടതായുണ്ട്.

ടീന്‍സ്, ഡേസി ഗേല്‍സ്, സ്‌കൂള്‍ ഗേള്‍സ് എന്നിവയാണ് സെര്‍ച്ച് ചെയ്യാനായി ഉപയോഗിക്കുന്ന പ്രധാന വാക്കുകള്‍. കുട്ടികളുടെ വീഡിയോ ആവശ്യപ്പെട്ട് 1,16,000 പേര്‍ സെര്‍ച്ച് എഞ്ചിനുകളില്‍ തിരയുന്നതായി ഇന്ത്യന്‍ സൈബര്‍സെല്‍ ആര്‍മിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അന്യരാജ്യങ്ങളില്‍ നിന്നുള്ള വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ചിലവു കൂടും എന്നതിനാല്‍ പലരും ഇന്ത്യയില്‍ തന്നെ അപ്പ്‌ലോഡ് ചെയ്യുന്ന വീഡിയോകളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്.

ആണ്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ വീഡിയോ കാണുന്നത്. മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കപ്പെടുന്ന വീഡിയോകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

SCROLL FOR NEXT