Kerala

പ്രവര്‍ത്തന ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല: ശൈലിയെ വിമര്‍ശിച്ച പ്രതിപക്ഷത്തോട്‌ പിണറായി വിജയന്‍

പ്രവര്‍ത്തന ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല: പിണറായി വിജയന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രവര്‍ത്തന ശൈലിമാറ്റാന്‍ ഉദേശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ക്രമസമാധാന നിലയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചു പരാമര്‍ശമുണ്ടായ സാഹചര്യത്തിലാണ് പിണറായി വിജയന്റെ പ്രതികരണം.

കാസര്‍കോട്ടെ മൂന്ന് സ്ത്രീകളുടെ കൊലപാതകം ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്ന് ആരോപിച്ച് എന്‍എ നെല്ലിക്കുന്നാണ് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി ഒരു പാര്‍ട്ടിയുടെ മാത്രം നേതാവല്ലെന്നും ശൈലി മാറ്റി പ്രതീക്ഷക്കൊത്ത് ഉയരണമെന്നും നെല്ലിക്കുന്ന് ആവശ്യപ്പെട്ടു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പിണറായി വ്യക്തമാക്കിയത്. 

51 വെട്ടുവെട്ടിയാലും പ്രസംഗം നിര്‍ത്തില്ലെന്ന നെല്ലിക്കുന്നിന്റെ പരാമര്‍ശം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. നെല്ലിക്കുന്നിന്റെ മാനസികനിലയ്ക്ക് എന്തുപറ്റിയെന്നായിരുന്നു മറുചോദ്യം. 

ശൈലി മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശെേത്താ പരിഹാസത്തോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഇതേ ശൈലി തുടരുന്നതാണ് പ്രതിപക്ഷത്തിന് നല്ലതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

ക്രമസമാധാന നില തകര്‍ക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലര്‍ ശ്രമിക്കുന്നൂവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചിലര്‍ ശ്രമിക്കുന്നതിനാല്‍ സമാധാനം പുനസ്ഥാപിക്കാനുള്ള സര്‍വകക്ഷിയോഗങ്ങള്‍ പൂര്‍ണമായും ഫലം കാണുന്നില്ലെന്നും എങ്കിലും ക്രമസമാധാന നില ഭദ്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21