Kerala

ബോണ്ട് വിവാദം : 'അയ്യപ്പനെ പരാമര്‍ശിച്ചു കൊണ്ടുള്ള സത്യവാങ്മൂലം തെറ്റ്' ; കുറ്റക്കാര്‍ക്കെതിരെ നടപടി; പുതിയ സത്യവാങ്മൂലം നല്‍കുമെന്ന് പദ്മകുമാര്‍

പ്രളയവും സ്ത്രീ പ്രവേശനവും അയ്യപ്പന്‍ നേരത്തെ തന്നെ അറിഞ്ഞിരുന്നു എന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത് 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ധനലക്ഷ്മി ബോണ്ട് വിവാദത്തില്‍ അയ്യപ്പനെ പരാമര്‍ശിച്ചുകൊണ്ടുള്ള സത്യവാങ്മൂലം നല്‍കിയത് തെറ്റാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ഇത്തരമൊരു സത്യവാങ്മൂലം നല്‍കാനിടയായ സാഹചര്യം അന്വേഷിക്കും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. കോടതിയില്‍ പഴയ സത്യവാങ്മൂലം മാറ്റി പുതിയത് സമര്‍പ്പിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. 

പ്രളയവും സ്ത്രീ പ്രവേശനവും അയ്യപ്പന്‍ നേരത്തെ അറിഞ്ഞുവെന്നും ഇതിലൂടെയുണ്ടായേക്കാവുന്ന പ്രതിസന്ധി മറികടക്കാന്‍ അയ്യപ്പന്‍ തുറന്നുതന്ന വഴിയാണ് ധനലക്ഷമി ബാങ്കിന്റെ ബോണ്ടിലെ നിക്ഷേപമെന്നുമായിരുന്നു  ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഇത് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നത്. 

അയ്യപ്പനെ പരാമര്‍ശിക്കുന്ന തരത്തില്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കേണ്ടിയിരുന്നില്ല എന്നാണ് കരുതുന്നത്. അത് മാറ്റി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. കോടതിയില്‍ നിലനില്‍ക്കാത്ത വാദങ്ങള്‍ മാറ്റി പുതിയ സത്യവാങ്മൂലം നല്‍കുമെന്നും പദ്മകുമാര്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

'എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്'; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്‌സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

SCROLL FOR NEXT