Kerala

മന്ത്രിസഭായോഗത്തില്‍ നിയമ മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് ജെ മേഴ്‌സിക്കുട്ടിയമ്മ

കടലാക്രമണം തടയാനുള്ള ജിയോട്യൂബ് പദ്ധതിക്ക് അനുമതി വൈകുന്നതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ ക്ഷോഭപ്രകടനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മന്ത്രിസഭാ യോഗത്തില്‍ പൊട്ടിത്തെറിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കടലാക്രമണം തടയാനുള്ള ജിയോട്യൂബ് പദ്ധതിക്ക് അനുമതി വൈകുന്നതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ ക്ഷോഭപ്രകടനം. ഇത് സംബന്ധിച്ച നിയമന്ത്രിയുടെ പരാമര്‍ശമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. 

പൈലറ്റ് പദ്ധതിയുടെ കരാര്‍ നല്‍കിയതടക്കം വീണ്ടും പരിശോധിക്കണമെന്നാണ് നിയമമന്ത്രിയുടെ നിര്‍ദേശം നവംബര്‍ മാസത്തിന് മുന്‍പ് പദ്ധതി നടപ്പാകണം. അന്തിമാനുമതി വൈകുന്നതനുസരിച്ച് പദ്ധതി നടപ്പാകുന്നതും വൈകുകയാണ്. സംസ്ഥാനത്ത് കനത്ത മഴയില്‍ തീരദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. 

കടലാക്രമണം തടയാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുന്തൂറയിലാണ് ജിയോ ട്യൂബ് പദ്ധതി നടപ്പാക്കുന്നത്. ഫയല്‍ ഇപ്പോള്‍ നിയമവകുപ്പിലാണ്. അവിടെ നിന്ന് ഫയല്‍ നീങ്ങുന്നില്ലെന്നാണ് മേഴ്‌സിക്കുട്ടിയമ്മയുടെ പരാതി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT