Kerala

മന്ത്രിസഭായോഗത്തില്‍ നിയമ മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് ജെ മേഴ്‌സിക്കുട്ടിയമ്മ

കടലാക്രമണം തടയാനുള്ള ജിയോട്യൂബ് പദ്ധതിക്ക് അനുമതി വൈകുന്നതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ ക്ഷോഭപ്രകടനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മന്ത്രിസഭാ യോഗത്തില്‍ പൊട്ടിത്തെറിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കടലാക്രമണം തടയാനുള്ള ജിയോട്യൂബ് പദ്ധതിക്ക് അനുമതി വൈകുന്നതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ ക്ഷോഭപ്രകടനം. ഇത് സംബന്ധിച്ച നിയമന്ത്രിയുടെ പരാമര്‍ശമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. 

പൈലറ്റ് പദ്ധതിയുടെ കരാര്‍ നല്‍കിയതടക്കം വീണ്ടും പരിശോധിക്കണമെന്നാണ് നിയമമന്ത്രിയുടെ നിര്‍ദേശം നവംബര്‍ മാസത്തിന് മുന്‍പ് പദ്ധതി നടപ്പാകണം. അന്തിമാനുമതി വൈകുന്നതനുസരിച്ച് പദ്ധതി നടപ്പാകുന്നതും വൈകുകയാണ്. സംസ്ഥാനത്ത് കനത്ത മഴയില്‍ തീരദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. 

കടലാക്രമണം തടയാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുന്തൂറയിലാണ് ജിയോ ട്യൂബ് പദ്ധതി നടപ്പാക്കുന്നത്. ഫയല്‍ ഇപ്പോള്‍ നിയമവകുപ്പിലാണ്. അവിടെ നിന്ന് ഫയല്‍ നീങ്ങുന്നില്ലെന്നാണ് മേഴ്‌സിക്കുട്ടിയമ്മയുടെ പരാതി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT