Kerala

മന്ത്രിസ്ഥാനം വേണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ ; എന്‍സിപിയില്‍ ലയിക്കാനില്ല

ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തി മന്ത്രിസ്ഥാനം അനുവദിക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തി മന്ത്രിസ്ഥാനം അനുവദിക്കണം. പാര്‍ട്ടിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ കത്ത് നല്‍കിയിരുന്നു. എന്‍സിപിയില്‍ ചേര്‍ന്ന് മന്ത്രിയാകാനില്ലെന്നും കോവൂര്‍ കുഞ്ഞുമോന്‍ അറിയിച്ചു. 

രാവിലെ തിരുവനന്തപുരത്ത് ആര്‍എസ്പി ലെനിനിസ്റ്റിന്റെ സംസ്ഥാന നേതൃയോഗം കോവൂര്‍ കുഞ്ഞുമോന്റെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. എന്‍സിപിയില്‍ ലയിക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. അതേസമയം എന്‍സിപിയില്‍ ലയിക്കുന്നതിനെ പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും എതിര്‍ക്കുകയാണ്. 

മന്ത്രിമാരായിരുന്ന എകെ ശശീന്ദ്രനും തോമസ് ചാണ്ടിയും കേസില്‍ കുരുങ്ങി രാജിവെച്ചതോടെ, എന്‍സിപിക്ക് മന്ത്രിയില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ഒരു എംഎല്‍എയുള്ള പാര്‍ട്ടിയെ എന്‍സിപിയില്‍ ലയിപ്പിച്ച് മന്ത്രിയാക്കുന്നതിനെകുറിച്ച് ആലോചന ഉയര്‍ന്നത്. ഗണേഷ്‌കുമാറിനെ മന്ത്രിയാക്കുന്നതിനെ തോമസ് ചാണ്ടി എതിര്‍ത്തു. അതേസമയം കോവൂര്‍ കുഞ്ഞുമോനെ എന്‍സിപിയിലെത്തിച്ച്, ശശീന്ദ്രനോ തോമസ് ചാണ്ടിയോ കുറ്റവിമുക്തനായി തിരിച്ചെത്തുന്നതുവരെ മന്ത്രിയാക്കാനായിരുന്നു പ്ലാന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

SCROLL FOR NEXT