Kerala

മന്നത്തു പത്മനാഭനെ ആരും കക്ഷത്തില്‍ വെച്ചു നടക്കേണ്ട : മന്ത്രി എ കെ ബാലന്‍

കേരളസാഹിത്യ അക്കാഡമിയുടെ ഡയറിയില്‍ മന്നത്തിന്റെ ചിത്രം ഒഴിവാക്കപ്പെട്ടത് ബോധപൂര്‍വമല്ല

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : മന്നത്തു പത്മനാഭനെ ആരും കക്ഷത്തില്‍ വെച്ചുനടക്കാമെന്ന് വിചാരിക്കേണ്ടെന്ന് മന്ത്രി എ കെ ബാലന്‍. മറ്റേതൊരു വിഭാഗത്തിലെ സ്ത്രീകളേക്കാളും ക്രൂരമായ പീഡനത്തിന് ഇരയായത് നായര്‍ സമുദായത്തിലെ സ്ത്രീകളാണ്. ഇത്തരം പീഡനങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടമാണ് മന്നത്തുപത്മനാഭന്‍ നടത്തിയത്. 

സാംസ്‌കാരിക നായകന്മാരുടെ പട്ടികയില്‍ മന്നത്തുപത്മനാഭന്റെ പേര് തങ്ക ലിപികളിലാണ് എഴുതിവെച്ചത്. അതിന്റെ കുത്തക ആരും ഏറ്റെടുക്കേണ്ടതില്ല. ബ്രാഹ്മണ്യത്തിന്റെ പീഡനം ഏറെ അനുഭവിച്ച നായര്‍ സ്ത്രീ സമുദായത്തിന് മോചനം സാധ്യമാക്കിയത് മന്നത്തിന്റെ മഹത്തായ വിപ്ലവമാണ്. 

സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച നവോത്ഥാന നായകരുടെ പുസ്തകത്തില്‍ മന്നത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളസാഹിത്യ അക്കാഡമിയുടെ ഡയറിയില്‍ മന്നത്തിന്റെ ചിത്രം ഒഴിവാക്കപ്പെട്ടത് ബോധപൂര്‍വമല്ല. മന്നത്തിനെ ഒഴിവാക്കിയത് സര്‍ക്കാരിനെതിരായ ആയുധമാക്കാനാണ് ശ്രമമെന്നും മന്ത്രി ബാലന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

രാവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, ആയിരത്തിന് 80 രൂപ ബോണസ്; അറിയാം എല്‍ഐസി അമൃത് ബാലിന്റെ ഫീച്ചറുകള്‍

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

SCROLL FOR NEXT