കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ നിന്നും ഒഴിയാനുളള സമയപരിധി അവസാനിച്ചതോടെ, ഇതുവരെയുളള കണക്കനുസരിച്ച് 243 ഫ്ലാറ്റുകളിൽനിന്ന് ആളുകൾ ഒഴിഞ്ഞു. 83 ഫ്ളാറ്റുകളാണ് ഇനി ഒഴിയാനുള്ളതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.
ഫ്ളാറ്റുകളിൽനിന്ന് താമസക്കാർക്ക് ഒഴിഞ്ഞുപോകാനുള്ള സമയപരിധി വ്യാഴാഴ്ച അർധരാത്രി 12 വരെയായിരുന്നു. എന്നാൽ ഫ്ലാറ്റുടമകൾ ഒന്നിച്ച് സാധനങ്ങൾ മാറ്റാൻ തുടങ്ങിയതോടെ ഫ്ലാറ്റുകളിലെ ലിഫ്റ്റുകൾ തകരാറിലായി. ഇതോടെ വീട്ടുസാധനങ്ങൾ മാറ്റാൻ കൂടുതൽ സമയം ആവശ്യമായതിനാൽ ജില്ലാഭരണകൂടം സാവകാശം അനുവദിച്ചു.ഫ്ലാറ്റുകൾ പൊളിക്കാൻ നിശ്ചയിച്ച 11-ാം തീയതി വരെ സമയം നൽകിയേക്കും.
വൈദ്യുതിയും വെള്ളവും തത്കാലം വിച്ഛേദിക്കില്ലെന്നും പക്ഷെ ഉടമകൾ ഇന്നലെ രാത്രിതന്നെ ഫ്ലാറ്റുകൾ വിട്ടുപോകണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഫ്ലാറ്റ് ഒഴിപ്പിക്കാനായി സായുധസേനാ ക്യാമ്പിൽ നിന്ന് അറുപതോളം പോലീസുകാരാണ് ഇവിടേക്ക് എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates