Kerala

മറ്റുളളവരെ രക്ഷിക്കാന്‍ വെളളത്തില്‍ ഇറങ്ങുന്നവരേ...നിങ്ങളുടെ ജീവനും വിലപ്പെട്ടതാണ്; ഈ മുന്‍കരുതല്‍ ഉറപ്പായും സ്വീകരിക്കണം... 

രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആരോഗ്യവിദഗ്ധര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തില്‍ പ്രളയസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, എറണാകുളം, തൃശൂര്‍, ഇടുക്കി എന്നിജില്ലകളില്‍ നിരവധി പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലായി. ഇതോടെ കഴിഞ്ഞവര്‍ഷത്തെ പ്രളയത്തെ ഓര്‍മ്മിപ്പിക്കുന്നവിധത്തില്‍ രക്ഷാപ്രവര്‍ത്തനവും സജീവമാകുകയാണ്. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. 

പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരും മലിനജലവുമായി സമ്പര്‍ക്കമുണ്ടായവരും എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കണമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. അഴുക്ക് വെള്ളത്തിലൂടെ രോഗം പകരാന്‍ സാധ്യത കൂടുതലുള്ളതിനാലാണ് മുന്‍കരുതലായി ഡോക്‌സിസൈക്ലിന്‍ കഴിക്കാന്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.  

ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുന്നവര്‍ വെറും വയറ്റില്‍ ഗുളിക കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണശേഷം മാത്രം കഴിക്കണം.
ഗുളിക കഴിച്ച് കഴിഞ്ഞ് ചുരുങ്ങിയത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.(ചിലര്‍ക്ക് ഉണ്ടായേക്കാവുന്ന വയറെരിച്ചില്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ മാത്രമാണിത്.) പതിനാല് വയസ്സിന് മുകളിലുളളവര്‍ ആഴ്ചയില്‍ 200mg കഴിക്കണം. 8 വയസ്സുമുതല്‍ 14 വയസ്സുവരെയുളളവര്‍ ആഴ്ചയില്‍ 100mg മാത്രമേ കഴിക്കാവൂ എന്നും എട്ടുവയസ്സിന് താഴെയുളള കുട്ടികള്‍ക്ക് ഈ ഗുളിക നല്‍കരുതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT