Kerala

മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന് നേരെ കല്ലേറ്; പരുക്കേറ്റ് ആശുപത്രിയിൽ

കൊച്ചി ഐജി ഓഫീസിന് മുന്നിൽ വച്ചാണ് കല്ലേറുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടറിന് നേരെ കല്ലേറ്. അ​ദ്ദേഹം സഞ്ചരിച്ച കാറിന് നേർക്കാണ് കല്ലേറുണ്ടായത്. പരുക്കുകളോടെ ജോർജ് അലക്സാണ്ടറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ കാറിന്റെ ചില്ലുകൾ തകർന്നു.

കൊച്ചി ഐജി ഓഫീസിന് മുന്നിൽ വച്ചാണ് കല്ലേറുണ്ടായത്. കൊച്ചിയിലെ കോർപറേറ്റ് ഓഫീസിൽ ഇന്നലെ ജീവനക്കാരെ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എംഡിക്ക് നേരെ കല്ലേറുണ്ടായിരിക്കുന്നത്.

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് മാനേജ്മെന്റ് ജീവനക്കാരെ പിരിച്ചുവിട്ടെന്നാരോപിച്ച് മുത്തൂറ്റിൽ സമരം വീണ്ടും ആരംഭിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് രണ്ട് ദിവസമായി മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സമരത്തിലാണ്.  

കഴിഞ്ഞ വര്‍ഷം 52 ദിവസം നീണ്ട സമരത്തിനൊടുവില്‍ ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ മാനേജ്മെന്റ് ലംഘിച്ചെന്നാരോപിച്ചാണ് രണ്ട് ദിവസം മുമ്പ് സിഐടിയു വീണ്ടും സമരം തുടങ്ങിയത്. ട്രേഡ് യൂണിയനില്‍ അംഗമായവരോട് മാനേജ്മെന്റ് വിവേചനം കാണിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞിരുന്നു.

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് മാനേജ്മെന്റ് 45 ശാഖകള്‍ പൂട്ടുകയും 166 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. യൂണിയന്‍ സെക്രട്ടറിയും അംഗങ്ങളും ജോലി ചെയ്യുന്ന ശാഖകളാണ് തിരഞ്ഞുപിടിച്ച് പൂട്ടിയതെന്നും എളമരം കരീം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

99,999 രൂപ വില, പെട്ടെന്ന് ചൂടാവാതിരിക്കാന്‍ കൂളിങ് സിസ്റ്റം; വിവോ എക്‌സ് 300 സീരീസ് ഉടന്‍ വിപണിയില്‍

മദ്യം നല്‍കി പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പീഡിപ്പിച്ചു; അമ്മയ്ക്കും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിന തടവ്

SCROLL FOR NEXT