Kerala

മൂന്നാറില്‍ റവന്യു വകുപ്പ് നന്നായി പണിയെടുക്കുന്നുണ്ടെന്ന് സിറോ മലബാര്‍ സഭാ വക്താവ്, കുരിശു വിവാദത്തില്‍ ഒഴിപ്പിക്കല്‍ നിന്നുപോവരുത്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ റവന്യു വകുപ്പ് നന്നായി പണിയെടുക്കുന്നുണ്ടെന്നാണ് കരുതുന്നതെന്ന് സിറോ മലബാര്‍ സഭ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട്. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ സഭ എതിര്‍ത്തിട്ടില്ല. കുരിശു നീക്കം ചെയ്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നിന്നുപോവരുതെന്നും ഫാ. ജിമ്മി പൂച്ചക്കാട്ട് ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

മൂന്നാറില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്ത കുരിശ സ്വകാര്യ വ്യക്തി സ്ഥാപിച്ചതാണ്. അതില്‍ നടപടിയെടുക്കേണ്ടത് റവന്യു വകുപ്പാണ്. അത് അവര്‍ നന്നായി ചെയ്യുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. കുരിശ് നീക്കം ചെയതതിലുടെ ആരുടെയെങ്കിലും മതവികാരം വ്രണപ്പെട്ടതായി അഭിപ്രായപ്പെട്ടിട്ടില്ല. അത് കുറെക്കൂടി ഭംഗിയായി ചെയ്യാമായിരുന്നു എന്നുമാത്രമാണ് പറഞ്ഞത്. സാധാരണ വിശ്വാസികളെ സംബന്ധിച്ച് കുരിശ് കയ്യേറ്റ ഭൂമിയിലാണോ കയ്യേറ്റത്തിന്റെ മറവില്‍ സ്ഥാപിച്ചതാണോ എന്നൊന്നും അറിയില്ല. ജെസിബി ഉപയോഗിച്ച് കുരിശിനെ അടിക്കുന്നതും മറ്റും കാണുമ്പോള്‍ അവര്‍ക്കു വിഷമമുണ്ടാവാം. ഈയൊരു ആശങ്കയാണ് സഭ മുന്നോട്ടുവച്ചത്. വലിയ കുരിശ് ജെസിബി ഉപയോഗിക്കാതെ നീക്കം ചെയ്യാന്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ടാവാം. അങ്ങനെയങ്കില്‍ മാധ്യമങ്ങള്‍ ഇല്ലാത്ത സമയത്ത് അതു ചെയ്യണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ തവണ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നിന്നുപോയത് ചെറിയ പ്രശ്‌നങ്ങളില്‍ തട്ടിയായിരുന്നു. കുരിശ് നീക്കം ചെയ്തതിനെച്ചൊല്ലിയുളള ചര്‍ച്ചകളില്‍ ഇത്തവണയും അങ്ങനെ സംഭവിക്കരുതെന്ന് ഫാ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു. ഈയൊരു ജാഗ്രതയാണ ഉദ്യോഗസ്ഥര്‍ക്കു വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT