Kerala

റോഡിന് പാകിസ്ഥാനെന്ന് പേര്; പ്രതിഷേധവുമായി ബിജെപി, തിരുത്തി പഞ്ചായത്ത് അധികൃതര്‍

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിനും കാനയ്ക്കും പാകിസ്ഥാന്റെ പേരിട്ട് ബോര്‍ഡ് വച്ചത് വിവാദമായി

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിനും കാനയ്ക്കും പാകിസ്ഥാന്റെ പേരിട്ട് ബോര്‍ഡ് വച്ചത് വിവാദമായി. കയ്പമംഗലം പഞ്ചായത്തില്‍ 12ാം വാര്‍ഡിലെ റോഡിന് പാകിസ്ഥാന്റെ പേരു വന്നതാണ് പ്രതിഷേധത്തിന് കാരണമായത്. മൂന്നുപീടിക ബീച്ച് റോഡില്‍ നിന്ന് പോകുന്ന അയിരൂര്‍ പുത്തന്‍ പള്ളി റോഡിലാണ് കാന പണിപൂര്‍ത്തിയാക്കിയ പദ്ധതിയുടെ പേരില്‍ പാകിസ്ഥാന്‍ റോഡ് എന്ന് ബോര്‍ഡ് വച്ചത്.

ഇതിനെതിരെ ബിജെപി കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.പ്രതിഷേധ യോഗത്തിന് ശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. മുന്‍ ഭരണസമിതിയുടെ കാലത്താണ് റോഡിന്റെ പേര് ഇങ്ങനെ വന്നതെന്നും പുതിയ ഭരണ സമിതി പഞ്ചായത്ത് രേഖയില്‍ നിന്ന് നീക്കം ചെയ്തുവെന്നും കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടിവി സുരേഷ് പറഞ്ഞു. 

മാത്രമല്ല റോഡിന്റെ സൈഡിലുള്ള കാനയുടെ പണി പൂര്‍ത്തിയായപ്പോള്‍ കോണ്‍ട്രാക്ടറാണ് പഴയ രേഖപ്രകാരം ബോര്‍ഡ് വച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി ലഭിച്ചപ്പോള്‍ തന്നെ ബോര്‍ഡ് നീക്കം ചെയ്തതായും പ്രസിഡന്റ് പറഞ്ഞു.

വാര്‍ഡിന് തൊട്ടടുത്ത് പാകിസ്ഥാനില്‍ ജോലി ചെയ്തിരുന്ന ഒരു കുടുംബം താമസിച്ചിരുന്നതുകൊണ്ട് ആ കുടുംബമായി ബന്ധപ്പെട്ടവരെ പാകിസ്ഥാന്‍കാരെന്ന് തമാശരൂപേണ വിളിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. അങ്ങനെയാകാം പഞ്ചായത്തിന്റെ ബന്ധപ്പെട്ട ഫയലില്‍ ഈ പേര്‍ വന്നു ചേര്‍ന്നതെന്ന് ഒരു മുന്‍ പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT