Kerala

'ലിസി മെട്രോ സ്‌റ്റേഷന്റെ പേരു മാറ്റരുത്'; എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

'മെട്രോ സ്‌റ്റേഷനില്‍ നിന്ന് ടൗണ്‍ ഹാളിലേക്ക് പോകുന്നതിന് സുരക്ഷിതമായ നടപ്പാത പോലും ഇല്ല'

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ലിസി മെട്രോ സ്‌റ്റേഷന്റെ പേര് മാറ്റാനുള്ള കെഎംആര്‍എല്ലിന്റെ തീരുമാനത്തിനെതിരേ എറണാകുളം എംപി ഹൈബി ഈഡന്‍ രംഗത്ത്. പേരു മാറ്റാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും ഇത് യാത്രക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് ഹൈബി ഈഡന്‍ പറയുന്നത്. ലിസി മെട്രോ സ്‌റ്റേഷന്റെ പേര് ഫെബ്രുവരി ഒന്നു മുതല്‍ ടൗണ്‍ഹാള്‍ സ്റ്റേഷന്‍ എന്നാക്കും എന്നാണ് കെഎംആര്‍എല്‍ അറിയിച്ചതിന് പിന്നാലെയാണ് എതിര്‍പ്പുമായി എംപി രംഗത്തെത്തിയത്.

മെട്രോ സ്‌റ്റേഷനില്‍ നിന്ന് ടൗണ്‍ ഹാളിലേക്ക് പോകുന്നതിന് സുരക്ഷിതമായ നടപ്പാത പോലും ഇല്ലാത്തിടത്തോളം പേരു മാറ്റുന്നതിന് തക്കതായ ന്യായീകരണമില്ലെന്നാണ് ഹൈബി ഈഡന്‍ പറയുന്നത്. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രസൗകര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. നഗരത്തിലെ ഏറ്റവും പഴക്കംചെന്ന ആശുപത്രിയില്‍ ചികിത്സക്കായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേരാണ് എത്തുന്നത്.

വര്‍ഷങ്ങളായി ലിസി ജംഗ്ഷന്‍ എന്നാണ് അവിടം അറിയപ്പെടുന്നത്. മെട്രോ സ്‌റ്റേഷന് സമീപത്തുള്ള ബസ് സ്റ്റോപ്പിനും ഇതേ പേരാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ജെല്‍എന്‍ സ്റ്റേഡിയം സ്റ്റേഷന്റെ പേര് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷന്‍ എന്നാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് യാത്രക്കാര്‍ക്ക് സ്ഥലം മനസിലാക്കാന്‍ എളുപ്പത്തില്‍ സഹായകമാകുമെന്നാണ് ഹൈബി പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍