Kerala

ലെനിന്റെ പ്രതിമ തകര്‍ത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഏകാധിപത്യഭരണമെന്ന് സിപി ജോണ്‍

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെടുന്ന നിലയില്‍ സിപിഎം വിരോധം നുരഞ്ഞുപൊങ്ങിയതിന്റെ മുഖ്യകാരണം 25 വര്‍ഷത്തെക്കാലത്തെ സിപിഎം ഭരണമാണെന്ന് സിപി ജോണ്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെടുന്ന നിലയില്‍ സിപിഎം വിരോധം നുരഞ്ഞുപൊങ്ങിയതിന്റെ മുഖ്യകാരണം 25 വര്‍ഷത്തെക്കാലത്തെ സിപിഎം ഭരണമാണെന്ന് സിഎംപി നേതാവ് സിപി ജോണ്‍. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളെ ഇടതുപക്ഷം തകര്‍ത്താല്‍ അവിടങ്ങളില്‍ തീവ്രവലതുപക്ഷം വിജയിക്കുമെന്നതിന്റെ തെളിവാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു. 

ഫാസിസത്തിനെതിരെ കോണ്‍ഗ്രസും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഒന്നിച്ച് നിന്ന് പ്രതിരോധിക്കേണ്ട കാലമാണിത്. പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ മോദി സര്‍ക്കാരിനെ തൂത്തെറിയാനാവുമെന്ന് ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞടുപ്പ് കാണിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ജോണ്‍ പറഞ്ഞു. 

ത്രിപുര തെരഞ്ഞടുപ്പില്‍ ബിജെപി വിജയം നേടിയതിന് പിന്നാലെയായിരുന്നു ലെനിന്റെ പ്രതിമകള്‍ തകര്‍ക്കരപ്പെട്ടത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. സിപിഎമ്മിന്റെ ബദ്ധശത്രു മമതാ ബാനര്‍ജി വരെ പ്രതിമ തകര്‍ത്ത സംഭവം ന്യായികരിക്കാനാവില്ലെന്ന് പറഞ്ഞിരുന്നു. ബിജെപി വിരോധത്തെക്കാള്‍ സിപിഎം വിരോധമാണ് ഉള്ളതെന്ന് വ്യക്തമാക്കുന്നതാണ് ജോണിന്റെ പ്രതികരണമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

'ആറാട്ടിന്റെ സെറ്റ് പൊളിച്ചില്ലാരുന്നോ? നെയ്യാറ്റിൻകര ​ഗോപന് ഇവിടെയെന്താ കാര്യം'; വൃഷഭ ട്രെയ്‍ലറിന് പിന്നാലെ സോഷ്യൽ മീഡിയ

SCROLL FOR NEXT