Kerala

ലോ അക്കാദമി രജിസ്‌ട്രേഷനും നിയമാവലിയും അന്വേഷിക്കും, മുഖ്യമന്ത്രി അനുവാദം നല്‍കി 

1966ല്‍ ഭൂമി നല്‍കുമ്പോല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കം ട്രസ്റ്റില്‍ 51പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ 2011ല്‍ രഹസ്യമായി നിയമാവലി തിരുത്തുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോ അക്കാദമി ട്രസ്റ്റിന്റെ നിയമാവലിയും രജിസ്‌ട്രേഷനും അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി.  അന്വേഷണം ആവശ്യപ്പെട്ട് റവന്യു വകുപ്പ്  രജിസ്‌ട്രേഷന്‍ വകുപ്പിന് നല്‍കിയ ഫയല്‍ മന്ത്രി ജി സുധാകരന്‍ മുഖ്യമന്ത്രിയുടെ അനുവാദത്തിനായി അയച്ചിരുന്നു. ഫയലില്‍ അന്വേഷണമാകാം എന്നെഴുതി മുഖ്യമന്ത്രി ഫയല്‍ തിരികെ കൈമാറി. മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയതിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ഐജിയോട് അന്വേഷിക്കാന്‍ ജി സുധാകരന്‍ ഉത്തരവിട്ടു. 

റവന്യു വകുപ്പ് തുടരന്വേഷണങ്ങള്‍ക്കായി അയച്ച ഫയല്‍ രെജിസ്‌ട്രേഷന്‍ വകുപ്പ് മുഖ്യമന്ത്രിയുടെ അനുമതിക്കായി അയച്ചു കൊടുത്തത് വിവാദമായിരുന്നു. മാനേജ്‌മെന്റിനെ സംരക്ഷിക്കാനാണ് ഇങ്ങനെ ചെയ്തത് എന്ന ആരോപണം ഇതിനെതിരെ ഉയര്‍ന്നിരുന്നു. സുപ്രധാന ഫയലുകലില്‍ മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു ജി സുധാകരന്റെ അന്നത്തെ നിലപാട്. 

അക്കാദമിയുടെ നിയമാവലിയില്‍ ബോധപൂര്‍വ്വം തിരുത്തി വരുത്തി സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കിയതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക.  

1966ല്‍ ഭൂമി നല്‍കുമ്പോല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കം ട്രസ്റ്റില്‍ 51പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ 2011ല്‍ രഹസ്യമായി നിയമാവലി തിരുത്തുകയായിരുന്നു. സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കുകയും അംഗസംഖ്യ 21 ആക്കി കുറയ്ക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT