Kerala

ലോറിക്കുള്ളിൽ ഞരമ്പ് മുറിച്ച് ഡ്രൈവറുടെ ആത്മഹത്യാ ശ്രമം; ചില്ല് തകർത്ത് അകത്ത് കയറി രക്ഷപ്പെടുത്തി പൊലീസ്

ലോറിക്കുള്ളിൽ ഞരമ്പ് മുറിച്ച് ഡ്രൈവറുടെ ആത്മഹത്യാ ശ്രമം; ചില്ല് തകർത്ത് അകത്ത് കയറി രക്ഷപ്പെടുത്തി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് പൊലീസിന്റെ സമയോചിത ഇടപെടലിൽ ജീവൻ തിരികെ ലഭിച്ചു. ത‌ൃശൂരിലെ പൊങ്ങണംകാട്ടാണ് സംഭവം. വിയ്യൂർ പോലീസാണ് സമയോചിതമായി ഇടപെട്ട് യുവാവിന്റെ ജീവൻ രക്ഷിച്ചത്. 

കണ്ണൂർ സ്വദേശിയായ ലോറി ഡ്രൈവറുടെ ആത്മഹത്യാ ശ്രമമാണ് പൊലീസ് വിഫലമാക്കിയത്. ലോറിയുടമയെ വിളിച്ചറിയിച്ച ശേഷം ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു യുവാവ് ശ്രമിച്ചത്. എന്നാൽ ഇക്കാര്യം ലോറിയുടമ ഒരു സുഹൃത്ത് വഴി വിയ്യൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. 

വിവരമറിഞ്ഞ പൊലീസ് സംഘം ആ സമയത്ത് സംഭവ സ്ഥലമായ പൊങ്ങണംകാടുള്ള പെയിന്റ് ഗോഡൗണിൽ നിന്ന് പത്ത് കിലോമീറ്റർ ദൂരെയുള്ള പാമ്പൂർ ഭാഗത്ത് പട്രോളിങ്ങിലായിരുന്നു. ഉടനെ ജീപ്പുമായി പൊങ്ങണംകാട്ട് എത്തിയപ്പോൾ ലോറിക്കുള്ളിൽ രക്തം വാർന്നു കിടക്കുന്ന യുവാവിനെയാണ് കണ്ടത്. 

ഉടനെ ലോറിയുടെ ചില്ല് തകർത്ത് അകത്തു കടന്ന പൊലീസ് യുവാവിന്റെ കൈ മുണ്ട് ഉപയോഗിച്ച് കെട്ടി രക്തം വാർന്നു പോകുന്നത് തടഞ്ഞു. തുടർന്ന് പൊലീസ് ജീപ്പിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. ഐസിയുവിൽ കഴിയുന്ന യുവാവ് അപകട നില തരണം ചെയ്തു.

ഒരു നിമിഷം വൈകിയിരുന്നുവെങ്കിൽ യുവാവിന് ജീവൻ നഷ്ടപ്പെടുമായിരുന്നുവെന്ന വിവരമാണ് ആശുപത്രി അധികൃതർ നൽകിയത്. എന്തായാലും ഒരു മനുഷ്യ ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് വിയ്യൂർ പൊലീസ്. എസ്ഐ വി പ്രദീപ്കുമാർ, എഎസ്ഐ ലെനിൻ, സിപിഒ ഷിനോജ്, ഹോം ഗാർഡ് തോമസ് എന്നിവരാണ് യുവാവിനെ രക്ഷപ്പെടുത്തിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT