Kerala

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തെറ്റ് ; സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്ന് പ്രകാശ് കാരാട്ട്

ലഘുലേഖകളും പുസ്തകങ്ങളുമല്ല യുഎപിഎ ചുമത്താന്‍ അടിസ്ഥാനമാക്കേണ്ടത്. യുഎപിഎ നിയമത്തിന് പാര്‍ട്ടി എതിരാണെന്നും കാരാട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോഴിക്കോട് പന്തീരാങ്കാവില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ട്. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണ്. പൊലീസ് തെറ്റായാണ് യുഎപിഎ നിയമം ഉപയോഗിച്ചത്. സര്‍ക്കാരും പൊലീസും തെറ്റ് തിരുത്തണം. ലഘുലേഖകളും പുസ്തകങ്ങളുമല്ല യുഎപിഎ ചുമത്താന്‍ അടിസ്ഥാനമാക്കേണ്ടത്. യുഎപിഎ നിയമത്തിന് പാര്‍ട്ടി എതിരാണെന്നും സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ ന്യായീകരണമില്ല. മാവോയിസ്റ്റ് ഏറ്റുമുട്ടലുകളില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്നുണ്ട്. അതില്‍ സത്യം പുറത്തുവരട്ടെ. അതിന് ശേഷം പ്രതികരിക്കാമെന്നും കാരാട്ട് പറഞ്ഞു. അതിനിടെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും കോഴിക്കോട് ജയിലില്‍ നിന്നും മാറ്റില്ല.

വിദ്യാര്‍ത്ഥികളെ കോഴിക്കോട് നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജയില്‍സൂപ്രണ്ട് ജയില്‍ഡിജിപി ഋഷിരാജ് സിങിന് കത്ത് നല്‍കിയിരുന്നു. ജയിലിലെ സുരക്ഷംസിവിദാനവും അംഗബലക്കുറവും ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. എന്നാല്‍ കോഴിക്കോട് ജയിലില്‍ നിലവില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് ജയില്‍ ഡിജിപി വ്യക്തമാക്കി. അതിനാല്‍ ജയില്‍ മാറ്റേണ്ടതില്ലെന്ന് ഋഷിരാജ് സിങ് നിര്‍ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT