Kerala

ശബരിമല ശാസ്ത്ര മ്യൂസിയമല്ല, മത കേന്ദ്രമാണ്; അവിടെ ഭരണഘടനാ ധാര്‍മികത പ്രയോഗിക്കേണ്ടതില്ലെന്ന് അഭിഷേക് സിങ്‌വി

ശബരിമല ശാസ്ത്ര മ്യൂസിയമല്ല, മത കേന്ദ്രമാണ്; അവിടെ ഭരണഘടനാ ധാര്‍മികത പ്രയോഗിക്കേണ്ടതില്ലെന്ന് അഭിഷേക് സിങ്‌വി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മതപരമായ കാര്യങ്ങളില്‍ ഭരണഘടനാ ധാര്‍മികത പ്രയോഗിക്കുമ്പോള്‍ അങ്ങേയറ്റം ജാഗ്രത വേണമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി സുപ്രിം കോടതിയില്‍. ഭരണഘടനാ ധാര്‍മികത പ്രയോഗിക്കുമ്പോള്‍ ഭക്തരുടെ വ്യക്തിപരമായ ധാര്‍മികത കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി. 

ഏറെ വൈവിധ്യങ്ങളുള്ള മതമാണ് ഹിന്ദുമതം. അത്തരമൊരു മതത്തിലെ അനിവാര്യമായ ആചാരങ്ങള്‍ അന്വേഷിക്കുന്നതില്‍ കാര്യമില്ല. എല്ലാ ആചാരങ്ങളെയും അനിവാര്യമായ ആചാരങ്ങളായി തന്നെ കണക്കാക്കണം. ശബരിമലയിലെ ആചാരങ്ങള്‍ ആ ക്ഷേത്രത്തിന്റെ പ്രത്യേകത കൊണ്ടാണ്. പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് യുവതികള്‍ക്കു പ്രവേശന നിയന്ത്രണമുള്ളത്. യുവതീ പ്രവേശനം അനുവദിച്ച വിധിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് ഗൗരവത്തോടെ ഈ കാര്യം പരാമര്‍ശിച്ചതെന്ന് അഭിഷേക് സിങ് വി ചൂണ്ടിക്കാട്ടി. 

വിശ്വാസത്തില്‍ യുക്തി തിരയേണ്ടതില്ല. ശബരിമല ശാസ്ത്ര മ്യൂസിയമല്ല, മത കേന്ദ്രമാണ്. അതില്‍ ഭരണഘടനാ ധാര്‍മികത പ്രയോഗിക്കേണ്ടതില്ലെന്ന് അഭിഷേക് സിങ്വി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT