Kerala

ശ്രീറാം വെങ്കിട്ടരാമന് നല്‍കിയത് അര്‍ഹമായ സ്ഥാനക്കയറ്റമെന്ന് കോടിയേരി

ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയത് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയത് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസഭയുടെ കൂട്ടായ തീരുമാന പ്രകാരമാണിത്. ദേവികുളം സബ് കല്കടര്‍ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ നടപടിയില്‍ സിപിഐക്ക് എതിര്‍പ്പുണ്ടോ എന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും കോടിയേരി അറിയിച്ചു. 

ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറായാണ് നിയമിച്ചത്. പകരം വയനാട് സബ് കലക്ടര്‍ പ്രേംകുമാറിനെ ദേവികുളം സബ് കലക്ടര്‍ ആയി നിയമിക്കുകയും ചെയ്തു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിന്റെ സ്ഥാനമാറ്റം ഉത്തരവായത്. അതേസമയം ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയ നടപടിയില്‍ യോജിപ്പില്ലെന്നും സബ് കലക്ടറായി ആരുവന്നാലും ഒഴിപ്പിക്കല്‍ നടപടി തുടരണമെന്നും സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ. ശിവരാമന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ ഒരു സ്ഥാനത്ത് നാലു കൊല്ലം തുടരുന്ന ഉദ്യോഗസ്ഥരെ മാറ്റുന്നത് പതിവാണെന്നാണ് ശ്രീറാമിനെ മാറ്റിയതില്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. വകുപ്പ് മേധാവിയായി സ്ഥാനക്കയറ്റം നല്‍കിയാണ് പുതിയ നിയമനം എന്നും സര്‍ക്കാര്‍ പറയുന്നു. ലൗഡെയ്ല്‍  കേസിലെ ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ശ്രീറാമിനെ മാറ്റിയിരിക്കുന്നത്. ഈ കേസില്‍ വെങ്കിട്ടരാമന്റെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതായിരുന്നു ഹൈക്കോടതിയുടെ നിലപാട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT