Kerala

സി ആപ്റ്റിൽ വീണ്ടും എൻഐഎ പരിശോധന; ഖുര്‍ആന്‍ കൊണ്ടുപോയ വാഹനത്തിന്‍റെ യാത്രാ രേഖകള്‍ കസ്റ്റഡിയിലെടുത്തു

മതഗ്രന്ഥങ്ങള്‍ തിരുവനന്തപുരത്തു നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോയ വാഹനത്തിന്റെ ജിപിഎസ് സംവിധാനവും പരിശോധിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നയതന്ത്ര ബാഗേജ് വഴി യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ സിആപ്റ്റില്‍ വീണ്ടും എന്‍ഐഎ പരിശോധന നടത്തുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വട്ടിയൂര്‍ക്കാവ് സിആപ്റ്റ് ഓഫീസില്‍ എന്‍ഐഎയുടെ പരിശോധന. 

ഖുര്‍ ആന്‍ കൊണ്ടുപോയ വാഹനത്തിന്റെ യാത്രാ രേഖകള്‍ അന്വേഷണസംഘം ശേഖരിച്ചു. മതഗ്രന്ഥങ്ങള്‍ തിരുവനന്തപുരത്തു നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോയ വാഹനത്തിന്റെ ജിപിഎസ് സംവിധാനവും പരിശോധിക്കും. മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ തൃശൂരില്‍ വെച്ച് സിആപ്റ്റിന്റെ വാഹനത്തിലെ ജിപിഎസ് തടസ്സപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. 

ചൊവ്വാഴ്ച പകല്‍ മൂന്നുഘട്ടങ്ങളിലായി എന്‍ഐഎ സി ആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു. സ്‌റ്റോര്‍ കീപ്പര്‍മാരുടെയും ചില ജീവനക്കാരുടെയും മൊഴിയെടുത്തിരുന്നു. സിആപ്റ്റ് മുന്‍ ഡയറക്ടറും ഇപ്പോള്‍ എല്‍ബിഎസ് ഡയറക്ടറുമായ എം. അബ്ദുല്‍ റഹ്മാന്റെ ഓഫിസിലെത്തി അദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തി. 

മന്ത്രി കെ ടി ജലീലിന്റെ നിര്‍ദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സി ആപ്റ്റില്‍ എത്തിച്ച 32 പാക്കറ്റ് മതഗ്രസ്ഥങ്ങള്‍ ഇവിടുത്തെ വാഹനത്തിലാണ് പല സ്ഥലങ്ങളിലെത്തിച്ചത്. നേരത്തെ കസ്റ്റംസും സി ആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു. സി ആപ്റ്റ് ഡ്രൈവറെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT