ഫയല്‍ ചിത്രം 
Kerala

സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്; കോടതിയലക്ഷ്യഹര്‍ജി നല്‍കും

തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിജിപി നിയമനത്തില്‍ കാലതാമസം വരുത്തുന്ന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യഹര്‍ജിയുമായി ടി.പി. സെന്‍കുമാര്‍ സുപ്രീംകോടതിയിലേക്ക്. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടാംദിവസം ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ നടപടി ചോദ്യം ചെയ്താണ് സെന്‍കുമാര്‍ ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. സെന്‍കുമാറിന്റെ വാദം കേട്ട് പിന്നാലെ സുപ്രീംകോടതി സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരിച്ചുനല്‍കണമെന്ന് വിധിക്കുകയും ചെയ്തു. ഇത് സര്‍ക്കാരിനേറ്റ വലിയ അടിയായിരുന്നു. സെന്‍കുമാറിനോട് ഇടതുപക്ഷത്തിന് താല്‍പര്യക്കുറവായിരുന്നു. കൂടാതെ നിലവില്‍ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്നപ്പോള്‍ സെന്‍കുമാറിനെതിരെ രംഗത്തുണ്ടായിരുന്നു. പിണറായി വിജയന്റെ വിശ്വസ്ത ഉദ്യോഗസ്ഥയായ നളിനി നെറ്റോയുടെ നിര്‍ദ്ദേശംകൂടിയായതോടെയാണ് പിണറായി സര്‍ക്കാര്‍ സെന്‍കുമാറിനെ ധൃതിപിടിച്ച് മാറ്റിയത്.
സുപ്രീംകോടതി വിധി സെന്‍കുമാറിന് അനുകൂലമായി വന്നതോടെ സര്‍ക്കാര്‍ വെട്ടിലായി. സെന്‍കുമാറിന് അനുകൂലമായി ലഭിച്ച വിധിയെ എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ്. പ്രമുഖ അഭിഭാഷകനും സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനുവേണ്ടി വാദിക്കുകയും ചെയ്ത ഹരീഷ് സാല്‍വെയുടെ നിയമോപദേശത്തിനായി കാത്തുനില്‍ക്കുകയുമാണ് സര്‍ക്കാര്‍. ഇതിനിടയിലാണ് തിങ്കളാഴ്ച നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് സെന്‍കുമാര്‍ കോടതിയലക്ഷ്യഹര്‍ജി നല്‍കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT