Kerala

 സൈബര്‍ സിറ്റിയില്ല; എച്ച്എംടി ഭൂമി ഇനി അദാനിക്ക്

എച്ച്എംടിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കളമശ്ശേരിയില്‍ ഏറ്റെടുത്തിരുന്ന സ്ഥലം ഇനി അദാനി ഗ്രൂപ്പിന് സ്വന്തം. 70 ഏക്കര്‍ സ്ഥലമാണ് സ്ഥലം വാങ്ങിയത്. എത്രരൂപയ്ക്കാണ് കൈമാറ്റം നടന്നതെന്ന് ഇതുവരെയും പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എച്ച്എംടിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കളമശ്ശേരിയില്‍ ഏറ്റെടുത്തിരുന്ന സ്ഥലം ഇനി അദാനി ഗ്രൂപ്പിന് സ്വന്തം. 70 ഏക്കര്‍ സ്ഥലമാണ് സ്ഥലം വാങ്ങിയത്. എത്രരൂപയ്ക്കാണ് കൈമാറ്റം നടന്നതെന്ന് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. 

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് 91 കോടി രൂപയ്ക്ക് ഈ സ്ഥലം ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സിന് കൈമാറിയത് വലിയ വിവാദമായിരുന്നു. 4000 കോടി രൂപയുടെ മുതല്‍മുടക്കില്‍ സൈബര്‍ സിറ്റി ഇവിടെ വരുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. മൂന്ന് ഘട്ടങ്ങളായി പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ഐടി പാര്‍ക്കില്‍ 6000 തൊഴിലവസരങ്ങളും പശ്ചാത്തല സൗകര്യങ്ങളും ഷോപിങ് മാളുകളും പാര്‍പ്പിട സമുച്ചയങ്ങളും ഉയരുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല. 

എന്നാല്‍  സ്ഥലം വില കുറച്ച് ബ്ലൂസ്റ്റാറിന് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാല് പൊതുതാത്പര്യ ഹര്‍ജികള്‍ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും  എത്തിയെങ്കിലും ഇവ തള്ളിപ്പോയിരുന്നു. 

ഭൂമി ലഭിച്ച് ഇത്ര വര്‍ഷമായിട്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ ആലോചനകളോ എങ്ങും എത്താതായതോടെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി അദാനിക്ക് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടും; കേരളത്തിലെ നേതൃത്വം ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും'

3,300 ജിബി ഹൈ-സ്പീഡ് ഡാറ്റ; പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; ജനുവരിയില്‍ പിഴയായി ഈടാക്കിയത് 364,000 രൂപ

എന്ത് കഴിച്ചാലും ഇനി ലിപ്സ്റ്റിക് പോവില്ല; ചില ലിപ്സ്റ്റിക് ഹാക്കുകൾ

ഓഫീസ് മുറിയില്‍ യൂണിഫോമില്‍ സ്ത്രീകളുമായി 'രതിലീലകള്‍'; കര്‍ണാടക ഡിജിപിയുടെ ദൃശ്യങ്ങള്‍ വൈറല്‍

SCROLL FOR NEXT