Kerala

സ്വവർഗാനുരാഗികളെ മാർപാപ്പ പിന്തുണച്ചിട്ടില്ല, വാർത്ത വാസ്തവ വിരുദ്ധമെന്നു കെസിബിസി 

“ഫ്രാൻസെസ്കോ” എന്ന ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മാർപ്പാപ്പ വിപ്ലവകരമായ നിലപാട് എടുത്തത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വവർഗാനുരാഗികളെ ഫ്രാൻസിസ് മാർപാപ്പ പിന്തുണച്ചെന്ന വാർത്ത വാസ്തവ വിരുദ്ധമെന്നു കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി). സ്വവർഗ ബന്ധത്തിൽ ഏർപ്പെടുന്നവർക്കു കുടുംബത്തിനു തുല്യമായ നിയമ പരിരക്ഷ നൽകണമെന്നു മാർപാപ്പ പറഞ്ഞിട്ടില്ലെന്നാണ് കെസിബിസി അവകാശപ്പെടുന്നത്. 

സ്വവർഗ ലൈംഗിക ആഭിമുഖ്യങ്ങളെയും സ്വവർഗ ലൈംഗിക പ്രവൃത്തികളെയും വേർതിരിച്ചു മനസ്സിലാക്കണമെന്നാണു സഭയുടെ നിലപാട്. സ്വവർഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി സഭ കാണുന്നില്ല. എന്നാൽ, സിവിൽ ബന്ധമായി ചില രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും അത്തരക്കാർക്കു വേണ്ടിയുള്ള അജപാലന ശുശ്രൂഷ സഭ ഗൗരവമായി ചിന്തിക്കുന്ന വിഷയമാണെന്നും കെസിബിസി വ്യക്തമാക്കി. 

റോം ചലച്ചിത്രമേളയിൽ ബുധനാഴ്ച പ്രദർശിപ്പിച്ച “ഫ്രാൻസെസ്കോ” എന്ന ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മാർപ്പാപ്പ വിപ്ലവകരമായ നിലപാട് എടുത്തത്. സ്വവർ​ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ ആവശ്യപ്പെട്ടു. എൽജിബിടി സമൂഹത്തിലുള്ളവർ ദൈവമക്കളാണെന്നും പരിഗണനയും സ്നേഹവും അർഹിക്കുന്നുണ്ടെന്നും മാർപാപ്പ മുൻപും പറഞ്ഞിട്ടുണ്ട്. എന്നാൽ കുടുംബജീവിതത്തെക്കുറിച്ചും സ്വവർഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്ക സഭയുടെ പ്രബോധനങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നു കെസിബിസി മാധ്യമ കമ്മിഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

SCROLL FOR NEXT