Kerala

സൗജന്യ ഭക്ഷണ വിതരണം അനുവദിക്കില്ല; അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സ്വീകരണം നല്‍കാന്‍ സമ്മതിക്കില്ലെന്ന് ഡിജിപി

കേരളാ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്തു അനുമതി വാങ്ങിയവരെയാണ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സ്വീകരണം നല്‍കാന്‍ ആരേയും അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സൗജന്യ ഭക്ഷണവിതരണവും അനുവദിക്കില്ല. നാട്ടിലേയ്ക്ക് എത്തുന്ന മലയാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ നിയുക്തരായ ഉദ്യോഗസ്ഥരെ മാത്രമേ അതിര്‍ത്തികളില്‍ അനുവദിക്കൂയെന്നും അദ്ദേഹം പറഞ്ഞു. 

കേരളാ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്തു അനുമതി വാങ്ങിയവരെയാണ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത്. അതിര്‍ത്തികളില്‍ സ്‌ക്രീനിങ് നടത്തിയാണ് ഇവരെ പ്രവേശിപ്പിക്കുന്നത്. 

166263 പേരാണ് ഇന്നലെവരെ നാട്ടിലെത്താനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. കര്‍ണാടകയില്‍ 55188, തമിഴ്‌നാട് 50863 മഹാരാഷ്ട്രയില്‍ 22515 എന്നിങ്ങനെയാണ് കണക്ക്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT