Kerala

ഹാദിയയ്ക്ക് മാനസിക വിഭ്രാന്തിയെന്ന് അച്ഛന്‍: മെഡിക്കല്‍ തെളിവുകള്‍ കോടതിക്ക് കൈമാറും

ഹാദിയയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അച്ഛന്‍ അഭിഭാഷകന്‍ മുഖേനെ നാളെ സുപ്രീം കോടതിയെ അറിയിക്കും. ഇക്കാര്യം മനസിലാക്കിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയതെന്നും അഭിഭാഷകന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: താന്‍ ഇസ്ലാമാണന്നും തനിക്ക് നീതി വേണമെന്നും ഹാദിയ വ്യക്തമാക്കിയതിന് പിന്നാലെ നിര്‍ണായക നീക്കവുമായി ഹാദിയയുടെ കുടുംബം. ഹാദിയയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അച്ഛന്‍ അഭിഭാഷകന്‍ മുഖേനെ നാളെ സുപ്രീം കോടതിയെ അറിയിക്കും. ഇക്കാര്യം മനസിലാക്കിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയതെന്നും സുപ്രീം കോടതിയെ ഹാദിയയുടെ കുടംബം അറിയിക്കും. മെഡിക്കല്‍ രേഖകളും ഹാജരാക്കുമെന്ന് അശോകന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. 

കുടുംബാങ്ങളെ അസഭ്യം പറയുകയും അവരെ വേദനിപ്പിക്കുന്നതായും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ യാത്രയ്ക്കിടയില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായും  മാതാപിതാക്കളോട് മോശമായാണ് പെരുമാറിയതെന്നും അക്കാര്യം കോടതിയെ അറിയിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഇന്നലെ ഡല്‍ഹിയിലേക്ക് പോകും വഴി തന്നെ ആരും നിര്‍ബന്ധിപ്പിച്ചല്ല മതം മാറ്റിയതെന്നും തനികക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്നുമായിരുന്നു ഹാദിയയുടെ വാദം. ഈ സാഹചര്യത്തില്‍ ഹാദീയ കോടതിയില്‍ ഇക്കാര്യം തന്നെയാകും അറിയിക്കുക എന്ന ്മനസിലാക്കിയതിനെ തുടര്‍ന്നാണ് നിര്‍ണായക നീക്കം. എന്‍ഐഎ ഇതിന് സമാനമായ റിപ്പോര്‍ട്ടുകളാവും സമര്‍പ്പിക്കുമെന്നും വാര്‍ത്തകളുണ്ട്.

നാളെ ഉച്ചയ്ക്ക് ശേഷമാണ് സുപ്രീം കോടതിയില്‍ ഹാദിയ കേസില്‍ വാദം കേള്‍ക്കുക. എന്തുകാര്യമാകും ഹാദിയ കോടതിയില്‍ വ്യക്തമാക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

SCROLL FOR NEXT