ഫയല്‍ ചിത്രം 
World

കൊടുംഭീകരന്‍ ഹഫീസ് സയിദിന് പത്തു വര്‍ഷം തടവുശിക്ഷ

ഭീകര പ്രവര്‍ത്തനത്തിന് പണം നല്‍കിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ, ജമാഅത്തെ ഉദ്ദവ തലവന്‍ ഹാഫീസ് സയിദിന് പാകിസ്ഥാന്‍ കോടതി പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചു. ഭീകര പ്രവര്‍ത്തനത്തിന് പണം നല്‍കിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശിക്ഷ. 

ഹഫീസ് സയിദ് ഉള്‍പ്പെടെ ജമാഅത്തെ ഉദ്ദവയുടെ നാലു നേതാക്കളെ ലഹോറിലെ കോടതി തടവുശിക്ഷയ്ക്കു വിധിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹഫീസിനും അനുയായികളായ സഫര്‍ ഇഖ്ബാലിനും യഹ്യ മുജാഹിദിനും പത്തു വര്‍ഷം വീതം തടവാണ് ശിക്ഷ. ഹഫീസിന്റെ ഭാര്യാസഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ മക്കിക്ക് ആറു മാസത്തെ തടവാണ് വിധിച്ചിട്ടുള്ളത്.

ഹഫീസിനെ നേരത്തെ യുഎസും ഐക്യരാഷ്ട്ര സഭയും ആഗോള ഭീകരന്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി ഡോളര്‍ ആണ് അമേരിക്ക ഹഫീസിന്റെ തലയ്ക്കു വിലയിട്ടിട്ടുള്ളത്. 

2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹഫീസ്. നവംബര്‍ 26ന് നടന്ന ആക്രമണത്തില്‍ 166 പേരാണ് മരിച്ചത്. 

പാക് കോടതി നേരത്തെയും ഹഫീസിനെ ഭീകരവാദ കേസില്‍ ശിക്ഷിച്ചിട്ടുണ്ട്. ആഗോള സമ്മര്‍ദത്തെത്തുടര്‍ന്നാണ് പാകിസ്ഥാന്‍ ഹഫീസിനെ ജയിലില്‍ അടച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദുബൈ

മലയാളി താരം ആരോണ്‍ ജോര്‍ജും വിഹാന്‍ മല്‍ഹോത്രയും ഉറച്ചു നിന്നു; ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍

ആരാണ് ഈ 'മറ്റുള്ളവര്‍'?; ഒരു ജില്ലയില്‍ മാത്രം രണ്ട് ലക്ഷം പേര്‍ ഒഴിവാകും; എസ്‌ ഐ ആറിനെതിരെ മുഖ്യമന്ത്രി

'തുടരും'... അഡ്‌ലെയ്ഡ് ഓവലിലെ 'തല'! ട്രാവിസ് ഹെഡ് ബ്രാഡ്മാനൊപ്പം

SCROLL FOR NEXT