ചിത്രം: എപി 
World

മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് ചൈന; കുടുംബാസൂത്രണ നയം തിരുത്തി 

കുടുംബാസൂത്രണ നയത്തില്‍ ഇളവ് പ്രഖ്യാപിച്ച് ചൈന

Author : സമകാലിക മലയാളം ഡെസ്ക്

ബീജിംഗ്: കുടുംബാസൂത്രണ നയത്തില്‍ ഇളവ് പ്രഖ്യാപിച്ച് ചൈന. പതിറ്റാണ്ടുകളായി തുടരുന്ന നയത്തില്‍ മാറ്റം വരുത്തി, ദമ്പതികള്‍ക്ക് പരമാവധി മൂന്ന് വരെയാകാമെന്ന് ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജനസംഖ്യയില്‍ പ്രായമായവര്‍ വര്‍ധിച്ചു വരുന്നതായുള്ള സെന്‍സെസ് രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി.

40 വര്‍ഷക്കാലം ഒരു കുട്ടി എന്ന നയമാണ് ചൈന പിന്തുടര്‍ന്നത്. 2016ല്‍ ഇത് പിന്‍വലിച്ചു. പ്രായമായവര്‍ വര്‍ധിച്ചുവരുന്നു എന്ന ആശങ്ക പരിഗണിച്ചാണ് അന്ന് നടപടി സ്വീകരിച്ചത്. നയത്തില്‍ വീണ്ടും ഇളവ് വരുത്തി കുട്ടികളുടെ എണ്ണം മൂന്ന് വരെയാകാമെന്ന് ചൈനീസ് പൊളിറ്റ് ബ്യൂറോ യോഗത്തെ ഉദ്ധരിച്ച് സിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ചൈന നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ 2020ല്‍ ജനനനിരക്കില്‍ റെക്കോര്‍ഡ് ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം 1.2 കുട്ടികള്‍ മാത്രമാണ് ജനിച്ചതെന്ന് ദേശീയ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ചൈനയുടെ ജനനനിരക്ക് 1.3 ആണ്. സ്ഥിരതയാര്‍ന്ന ജനസംഖ്യയെ നിലനിര്‍ത്താന്‍ ആവശ്യമായ നിലവാരത്തേക്കാള്‍ താഴെയാണ് ജനനനിരക്ക് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT