ഇസ്ഹാഖ് ദാര്‍ File photo
World

പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകന്‍ പ്രതിയായ 'ക്രിപ്‌റ്റോ' കൂട്ടബലാത്സംഗക്കേസ്: അന്വേഷണം കോടികളുടെ സാമ്പത്തിക തര്‍ക്കത്തിലേക്ക്

റാസ ദാര്‍ ഉള്‍പ്പെടെ നാല് പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ലാഹോര്‍: പാകിസ്ഥാനില്‍ രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കോടിക്കണക്കിന് രൂപയുടെ ക്രിപ്‌റ്റോ കറന്‍സി തര്‍ക്കമാണ് അതിക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കേസില്‍ പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദാറിന്റെ കൊച്ചുമകന്‍ റാസ ദാര്‍ ഉള്‍പ്പെടെ നാല് പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

നെതര്‍ലാന്‍ഡ്സ്, വെനസ്വേല സ്വദേശികളായ രണ്ട് യുവതികളാണ് ക്രൂരമായ അക്രമത്തിന് ഇരയായത്. 2025 ഒക്ടോബറില്‍ സിംഗപ്പൂരില്‍വച്ച് ക്രിപ്‌റ്റോ കറന്‍സി പ്രൊജക്റ്റുമായി ബന്ധപ്പെട്ടാണ് യുവതികള്‍ റാസ ദാറിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ബിസിനസ് വിസയില്‍ കഴിഞ്ഞ ജൂണ്‍ 29നാണ് ഇവര്‍ ലാഹോറില്‍ എത്തിയത്.

യുവതികള്‍ താമസിച്ചിരുന്ന വീട്ടില്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറിയ സംഘം ഇവരെ തടവിലാക്കുകയായിരുന്നു. ക്രിപ്‌റ്റോ കറന്‍സി നിക്ഷേപമുള്ള കംപ്യൂട്ടറും അതിന്റെ പാസ്വേഡുകളും കൈമാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. പണം നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും ഇരകളിലൊരാള്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സമയത്ത് തോക്കുചൂണ്ടി തങ്ങളെ ക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നും യുവതി വെളിപ്പെടുത്തി. ഒടുവില്‍ യുവതികളില്‍ ഒരാളുടെ മാതാവ് ഒരു ലക്ഷം ഡോളര്‍ (ഇന്ത്യന്‍ രൂപ ഏകദേശം 83 ലക്ഷത്തിലധികം) മോചനദ്രവ്യമായി നല്‍കിയ ശേഷമാണ് ഇവരെ വിട്ടയക്കാന്‍ പ്രതികള്‍ തയ്യാറായത്. തുടര്‍ന്ന് ഇവരെ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഈ സമയം വാഹനത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട യുവതികള്‍ യാത്രക്കാരുടെയും ട്രാഫിക് പൊലീസിന്റെയും സഹായത്തോടെയാണ് രക്ഷപ്പെട്ടത്.

കേസില്‍ റാസ ദാര്‍, ഹസ്സന്‍ റാസ, സിക്കന്ദര്‍ ഖാന്‍, സാജിദ് അലി എന്നിവരെ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും തട്ടിയെടുത്ത പണവും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെ, മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം വിദേശ വനിതകള്‍ പാകിസ്താന്‍ വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് വരുംദിവസങ്ങളില്‍ കേസിന്റെ വിചാരണ സങ്കീര്‍ണമാക്കിയേക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Crypto Horror In Gang-Rape Case Linked To Pakistan Deputy PM's Grandson

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം ഓഹരി കൈമാറ്റം: സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ നടപടിയുണ്ടാകൂ എന്ന് അദാനി ഗ്രൂപ്പ്; കുത്തക ആരോപണം തള്ളി

വിഡി സതീശന് അഗ്നിപരീക്ഷ; യുഡിഎഫ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ്, ദീപാദാസ് മുന്‍ഷി ഇന്നെത്തും

'അമ്മത്തൊട്ടിലിൽ' ഒരേ ദിവസം എത്തിയത് രണ്ട് ആൺകുട്ടികൾ; ഒടുവിൽ ഡിഎൻഎ പരിശോധനയുമായി കോഴിക്കോട് സിഡബ്ല്യുസി

'കുറച്ചു കൂടി നന്നാക്കണം എന്ന് അച്ഛനെപ്പോഴും പറയും, ഇത്തവണ...'; 'റാവു ബഹദൂർ' വിജയാഘോഷത്തിൽ കണ്ണ് നിറഞ്ഞ് ദീപ തോമസ്

സ്വത്തു തര്‍ക്കം: മദ്യലഹരിയില്‍ സഹോദരനെ വെട്ടിക്കൊന്നു, യുവാവ് പിടിയില്‍