കൊളംബിയയില്‍ ആദ്യമായി ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍. മുന്‍ ഗറില്ലാ പോരാളിയും ഇടത് പാര്‍ട്ടിയായ കൊളംബിയ ഹുമാനയുടെ നേതാവുമായ ഗുസ്താവോ പെട്രോയാണ് പുതിയ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകയായ ഫ്രാന്‍സിയ മാര്ക്വീസിനെയും തെരഞ്ഞെടുത്തു. കൊളംബിയയിലെ കറുത്ത വംശജയായ ആദ്യ വൈസ് പ്രസിഡന്റാണ് മാര്‍ക്വീസ്. 50.48 ശതമാനം വോട്ട് നേടിയാണ് പെട്രോ വിജയിച്ചത്. എതിരാളി റൊഡോള്‍ഫോ ബെര്ണാണ്ടസ് 47.26 ശതമാനം വോട്ട് നേടി.
സായുധ ഗ്രൂപ്പായിരുന്ന എം-19ന്റെ ഗറില്ലാ നേതാവിയിരുന്നു 62കാരനായ ഗുസ്താവോ പെട്രോ. 17ാം വയസ്സിലാണ് പെട്രോ കമ്മ്യൂണിസ്റ്റ് മൂവ്മെന്റിനൊപ്പം ചേരുന്നത്. ആയുധങ്ങള്‍ സൂക്ഷിച്ചതിന് ജയില്‍ വാസം അനുഭവിച്ചതിന് ശേഷം, ജനാധിപത്യ രീതിയിലേക്ക് തിരികെ വരികയായിരുന്നു. ബൊഗോട്ടയുടെ മേയറായും സെനറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1980കളില്‍ കൊളംബിയയില്‍ ശക്തിപ്രാപിച്ച സായുധ ഗ്രൂപ്പമാണ് എം 19. 2016ല്‍ അമ്പതു വര്‍ഷം നീണ്ടുനിന്ന സായുധ പോരാട്ടം അവസാനിപ്പിച്ച് കമ്മ്യൂണിസ്റ്റ് ഗറില്ലകള്‍ കീഴടങ്ങിയതിന് പിന്നാലെ ഈ ഗ്രൂപ്പ് പിരിച്ചു വിടുകയായിരുന്നു.
വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിന് എതിരെ രൂക്ഷമായ ജനകീയ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 2018മുതല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നിരുന്ന ഇവാന് ഡൂക്വി വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് നേരിട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം അമേരിക്കയിൽ സംഗീത പരിപാടിക്കിടെ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരിക്കേറ്റു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates