സുനിത വില്യംസ്, സുനിതയും വില്‍മോറും  എക്‌സ്/ പിടിഐ
World

സുനിത വില്യംസിന്‍റെ ശമ്പളം എത്ര? ഒന്‍പതു മാസത്തെ ബഹിരാകാശ വാസത്തിന് അധിക പ്രതിഫലമുണ്ടോ?

ഓവര്‍ടൈം ആനുകൂല്യങ്ങള്‍ ഒന്നുമില്ലാതെ സ്റ്റാന്‍ഡേര്‍ഡ് ശമ്പളം മാത്രമാണ് ലഭിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഫ്‌ലോറിഡ: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും തിരികെ ഭൂമിയിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് ശാസ്ത്രലോകം. ബഹിരാകാശ ദൗത്യത്തിന് സുനിതയ്ക്കും വില്‍മോറിനും എത്രരൂപ പ്രതിഫലം ലഭിക്കുമെന്നതും പൊതുസമൂഹത്തില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ബഹിരാകാശ യാത്രികര്‍ക്ക്, ഓവര്‍ടൈം ആനുകൂല്യങ്ങള്‍ ഒന്നുമില്ലാതെ സ്റ്റാന്‍ഡേര്‍ഡ് ശമ്പളം മാത്രമാണ് ലഭിക്കുന്നതെന്ന് നാസ ബഹിരാകാശയാത്രിക കാഡി കോള്‍മാന്‍ പറയുന്നു.

പ്രതിദിനം ചെറിയ തുകയാണ് ശമ്പളമായി ലഭിക്കുന്നത്. തനിക്ക് ഇത് ദിവസം നാല് യു എസ് ഡോളറായിരുന്നു. ബിസിനസ് യാത്രയില്‍ ഏതൊരു ഫെഡറല്‍ ജീവനക്കാരന് ലഭിക്കുന്നതുപോലെയുള്ള ശമ്പളമാണ് ബഹിരാകാശയാത്രികര്‍ക്കും ലഭിക്കുന്നത്. ഓവര്‍ടൈം ആനുകൂല്യമൊന്നുമില്ല. അവരുടെ ഗതാഗതം, താമസം, ഭക്ഷണം തുടങ്ങിയവ നാസയാണ് കൈകാര്യം ചെയ്യുന്നത്. അഭിമുഖത്തില്‍ കോള്‍മാന്‍ പറഞ്ഞു.

നാസയില്‍ ശമ്പള സ്‌കെയിലില്‍ ഉയര്‍ന്ന റാങ്കായ ജി എസ്-15 ലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഉള്‍പ്പെടുന്നത്. generalschedule.org യുടെ വിവരങ്ങള്‍ പ്രകാരം, അവരുടെ അടിസ്ഥാന ശമ്പളം പ്രതിവര്‍ഷം 125,133 മുതല്‍ 162,672 യുഎസ് ഡോളര്‍ (ഏകദേശം 1.08 കോടി മുതല്‍ 1.41 കോടി രൂപ) വരെയാണ്. രണ്ടുപേരുടെയും ശരാശരി ശമ്പളം 93,850 യുഎസ് ഡോളര്‍ മുതല്‍ 122,004 യുഎസ് ഡോളര്‍ (ഏകദേശം 81 ലക്ഷം മുതല്‍ 1.05 കോടി രൂപ വരെ) ആണ്. 1,148 യുഎസ് ഡോളര്‍ യാത്രാബത്ത കൂടി ചേര്‍ത്താല്‍, അവരുടെ മൊത്തം വരുമാനം 94,998 യുഎസ് ഡോളറിനും 123,152 യുഎസ് ഡോളറിനും (ഏകദേശം 82 ലക്ഷം മുതല്‍ 1.06 കോടി രൂപ വരെ ) ഇടയില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

286 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷമാണ് സുനിതയും ബുച്ച്‌മോറും ഭൂമിയില്‍ മടങ്ങിയെത്തുന്നത്. എട്ടു ദിവസത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിന് ബഹിരാകാശത്തേക്ക് പോയ സുനിതയും ബുച്ച്‌മോറും ഒമ്പതുമാസത്തിന് ശേഷമാണ് മടങ്ങുന്നത്. സെപ്റ്റംബറിലെത്തിയ നിക് ഹേഗും ഗോര്‍ബുനോവും ആറുമാസത്തോളം ബഹിരാകാശത്ത് ചെലവഴിച്ചു. സ്റ്റാര്‍ ലൈനറിലെ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറുമാണ് മടക്കയാത്ര അനിശ്ചിതത്വത്തിലാക്കിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3. 27 നാണ് സുനിതയെയും സംഘത്തെയും വഹിച്ചുകൊണ്ടുള്ള ഡ്രാഗണ്‍ പേടകം മെക്‌സിക്കോ കടലില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

SCROLL FOR NEXT