പ്രതീകാത്മക ചിത്രം 
World

വിധിയിലെ സ്‌പെല്ലിങ് പിശകു ചൂണ്ടിക്കാട്ടി; അഭിഭാഷകന് എതിരെ കോടതിയലക്ഷ്യ നടപടി, ജയില്‍ ശിക്ഷ

കോടതി വിധിയിലെ സ്‌പെല്ലിങ് പിശകു ചൂണ്ടിക്കാണിച്ചതിന് അഭിഭാഷകന്‍ കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്ന് വിധി

സമകാലിക മലയാളം ഡെസ്ക്

സുവ: കോടതി വിധിയിലെ സ്‌പെല്ലിങ് പിശകു ചൂണ്ടിക്കാണിച്ചതിന് അഭിഭാഷകന്‍ കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്ന് വിധി! ഫിജിയിലെ, പ്രമുഖ ഇന്ത്യന്‍ വംശജ അഭിഭാഷകന്‍ റിച്ചാര്‍ഡ് നായിഡുവാണ് നടപടി നേരിടുന്നത്. ആറു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിനാണ് നായിഡു കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്.

കോടതി വിധിയിലെ സ്‌പെല്ലിങ് പിശകു ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതാണ് കേസിന് ആധാരം. ഇന്‍ജങ്ഷന്‍ എന്നതിനു പകരം കോടതി വിധിയില്‍ ഇന്‍ഷക്ഷന്‍ എന്നാണ് ചേര്‍ത്തിരുന്നത്. ഇതു ചൂണ്ടിക്കാട്ടി ആക്ഷേപ ഹാസ്യത്തോടെയാണ് നായിഡു പോസ്റ്റിട്ടത്.

നായിഡുവിന്റെ നടപടി കോടതിയെ അപകീര്‍ത്തിപ്പെടുത്തലാണെന്ന് ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറല്‍ ഐയാസ് സയിദ് ഖയൂം പരാതി നല്‍കി. ഇതു പരിഗണിച്ചാണ് കോടതിയുടെ നടപടി. ജനുവരി അഞ്ചിനു കോടതി നായിഡുവിനുള്ള ശിക്ഷ പ്രഖ്യാപിക്കും.

ഫിജി കോടതിയുടെ നടപടിക്കെതിരെ രാജ്യാന്തര തലത്തില്‍ തന്നെ വിമര്‍ശനമുയര്‍ന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മരണമണിയാണ് ഇതെന്ന് മനുഷ്യവകാശ സംഘടനകള്‍ വിമര്‍ശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT