വധശിക്ഷയ്ക്കെതിരെ നടന്ന പ്രതിഷേധം/ എക്സ്പ്രസ് 
World

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ മൂന്നുപേരെ കൂടി തൂക്കിലേറ്റി

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഒരു പൊലീസ് ഓഫീസറെയും രണ്ട് അര്‍ധ സൈനികരെയും ഇവര്‍ കൊലപ്പെടുത്തിയെന്നാണ് ആരോപണം

സമകാലിക മലയാളം ഡെസ്ക്


ടെഹ്‌റാന്‍: കഴിഞ്ഞ വര്‍ഷമുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇറാന്‍ തൂക്കിലേറ്റി. മജീദ് കസേമി, സലേഹ് മിര്‍ഹാഷെമി, സയീദ് യാഗൗബി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. മരണശിക്ഷ നടപ്പാക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് ഇറാന്‍ സര്‍ക്കാരിന്റെ നടപടി. 

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഒരു പൊലീസ് ഓഫീസറെയും രണ്ട് അര്‍ധ സൈനികരെയും ഇവര്‍ കൊലപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ ഇവരെ ക്രൂരമര്‍ദ്ദനത്തിന് വിധേയരാക്കി, നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നു എന്നാണ് വലതുപക്ഷ ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. 

ഇതോടെ സര്‍ക്കാര്‍ വിരുദ്ധ പ്രേക്ഷാഭവുമായി ബന്ധപ്പെട്ട് ഇറാന്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയവരുടെ എണ്ണം ഏഴായി. ഇസ്ലാമിക വസ്ത്രധാരണ രീതി തെറ്റിച്ചു എന്നാരോപിച്ച് സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനി എന്ന 22 കാരി മരിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ഇറാനില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

സവാളയ്ക്ക് പല രുചി, അരിയുന്ന രീതിയാണ് പ്രധാനം

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കട്ടെ; അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു; സണ്ണി ജോസഫ്

നാഷണൽ ആയുഷ് മിഷൻ കേരളയിൽ അവസരം; നേരിട്ട് നിയമനം

അണ്ടര്‍ 19 ഏഷ്യാ കപ്പ്; ഫൈനലിലെത്താന്‍ ഇന്ത്യയ്ക്കു വേണ്ടത് 139 റണ്‍സ്

SCROLL FOR NEXT